ദുബായിലെ ഹത്തയിൽ സ്ഥാപിക്കുന്ന ജലവൈദ്യുത പദ്ധതിയിലൂടെ ഇരുന്നൂറ്റിഅൻപതു മെഗാവാട്ട് വൈദ്യുതിയാണ് ഉൽപ്പാദിപ്പിക്കാനൊരുങ്ങുന്നത്.വെള്ളം കടത്തിവിടാനുള്ള 500 മീറ്റർ നീളമുള്ള തുരങ്കങ്ങളുടെ പണിയാണ് പൂർത്തിയായത്.ഹത്ത അണക്കെട്ടിലെയും മലനിരകൾക്കു മുകളിലെ ജലസംഭരണിയിലെയും വെള്ളം ഉപയോഗിച്ച് 250 മെഗാവാട്ട് ഊർജം ഉൽപാദിപ്പിക്കാനുള്ള പദ്ധതി 2024ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.80വർഷത്തെ കാലാവധിയിലാണ് ജലവൈദ്യുതി നിലയം നിർമിക്കുന്നത്. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം നിർമാണ പുരോഗതി വിലയിരുത്തി.രണ്ടായിരത്തിഎണ്ണൂറു കോടിയോളം രൂപാ ചെലവിലാണ് പദ്ധതി നിർമിക്കുന്നത്. അതിർത്തിയോട് ചേർന്നുള്ള ഹത്തയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്ത് സുരക്ഷിതമായ രീതിയിലാണ് നിർമാണം.
Comments