യു.എ.ഇയിൽ കൊറോണ വാക്സിനേഷൻ ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ പ്രതിദിന കുത്തിവെപ്പിന്റെ എണ്ണത്തിൽ കാര്യമായ വർധന.
യു.എ.ഇ.യിലെ ആരോഗ്യകേന്ദ്രങ്ങളിൽ സൗജന്യ കൊറോണ പ്രതിരോധ കുത്തിവെപ്പെടുക്കാൻ തിരക്കേറി.തിരക്കൊഴിവാക്കാനായി അധികൃതർക്ക് മുൻകൂർ ബുക്കിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.വാക്സിനേഷൻ കാമ്പയിൻ ആരംഭിക്കുമ്പോൾ ആർക്കും എപ്പോൾ വേണമെങ്കിലും ആരോഗ്യകേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കാം എന്നായിരുന്നു.എന്നാൽ ഇപ്പോൾ ദിവസം ഒരുകേന്ദ്രത്തിൽ എത്തുന്നത് 3000 വരെ ആളുകളാണെന്നാണ് വിവരം.പലപ്പോഴും ക്യൂനിന്ന് മണിക്കൂറുകളെടുത്താണ് ആളുകൾ വാക്സിൻ സ്വീകരിക്കുന്നത്.പൊതുജനങ്ങളുടെ സൗകര്യാർഥം അധികൃതർ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.യുഎഇ ആരോഗ്യമന്ത്രാലയം വെബ്സൈറ്റിലും സമൂഹമാധ്യമ അക്കൗണ്ടിലും വാക്സിനേഷൻ കേന്ദ്രങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർക്കാർ- സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും വാക്സീൻ സ്വീകരിക്കാനാകും. ലേബർ ക്യാംപുകൾ, വൻകിട കമ്പനികൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ സഞ്ചരിക്കുന്ന ക്ലിനിക് എത്തി വാക്സീൻ നൽകുന്ന പദ്ധതിയും തുടങ്ങി. ഏപ്രിലിന് മുൻപേ 50 ശതമാനം പേർക്കും വാക്സിൻ ലഭ്യമാക്കാനുള്ള ഊർജിതശ്രമമാണ് അധികൃതർ നടത്തുന്നത്.യു. പൊതുജനങ്ങൾക്ക് ലഭ്യമാക്കി വരുന്ന ഡോസുകളുടെ എണ്ണം ദിനം പ്രതി ഇരട്ടിയാക്കികൊണ്ടാണ് വകുപ്പിന്റെ പ്രവർത്തനം.150-ലേറെ വാക്സിൻ കേന്ദ്രങ്ങളിലാണ് ഇപ്പോൾ രാജ്യത്ത് പ്രവർത്തിക്കുന്നത്.കൊറോണ വാക്സിനെടുക്കാൻ മുഴുവൻ ആളുകളും തയാറാവണമെന്ന് യു.എ.ഇ. ഭരണാധികാരികൾ കഴിഞ്ഞ ദിവസം ആഹ്വാനംചെയ്തിരുന്നു.
Comments