ശ്രീനഗർ: ജമ്മു കശ്മീരിൽ അഞ്ചു ഭീകരർ അറസ്റ്റിൽ. ത്രാൽ ജില്ലയിലെ ബറ്റാഗുംഡ് ഗ്രാമത്തിൽ നിന്നാണ് ഭീകരർ പിടിയിലായത്. ഗുൽശാൻപ്പോറ സ്വദേശികളായ ഐജാസ് അഹമ്മദ് പരായ്, തൗസീഫ് അഹമ്മദ് ലോൺ, സബ്സർ അഹമ്മദ് ഭട്ട്, ഖൊയ്സർ അഹമ്മദ് ദർ, ജഹാംഗീർ അഹമ്മദ് പരായ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഭീഷണി സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച് പോസ്റ്റർ പതിപ്പിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് കശ്മീർ പോലീസ് അറിയിച്ചു. ജനുവരി 13 നാണ് ത്രാൽ മേഖലയിൽ ഭീഷണി സന്ദേശങ്ങൾ നിറഞ്ഞ പോസ്റ്റർ പതിപ്പിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ കശ്മീർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി നിരവധി സ്ഥലങ്ങളിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് 5 പേരെ അറസ്റ്റ് ചെയ്തത്. ലാപ്ടോപ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഭീഷണി സന്ദേശങ്ങൾ പോസ്റ്റർ നിർമ്മിക്കാൻ ഉപയോഗിച്ച് പ്രിന്ററും പോലീസ് കണ്ടെത്തി.
Comments