ന്യൂയോർക്ക്: കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ എല്ലാ മൂല്യങ്ങളേയും തകർക്കുന്ന ലോകരാജ്യങ്ങളുടെ സമീപനത്തിന് കടുത്ത വിമർശനം. ലോകാരോഗ്യസംഘടന നേരിട്ടാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. മാനവരാശിയുടെ രക്ഷയ്ക്കായി പ്രവർത്തിക്കേണ്ട രാജ്യങ്ങളൊന്നും ദരിദ്രരാജ്യങ്ങളെ സഹായിക്കാൻ രംഗത്തെത്താത്തതാണ് ഡബ്ലു.എച്ച്.ഒ യെ പ്രകോപിപ്പിച്ചത്.
നാല് കോടിയിലേറെ വാക്സിനുകൾ 49 രാജ്യങ്ങൾ ഉപയോഗിച്ചപ്പോൾ ഒരു ദരിദ്രരാജ്യത്തിന് ഉപയോഗിക്കാനായത് വെറും 25 ഡോസ് മാത്രമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഇതിനിടെ ഡബ്ലു.എച്ച്.ഒവിനേയും ചൈനയേയും കൊറോണയോടുള്ള സമീപനത്തിൽ ലോകരാഷ്ട്രങ്ങൾ വിമർശിക്കുകയാണ്.
ചൈന പൊതു ആരോഗ്യരംഗത്ത് കാണിക്കുന്ന അലംഭാവത്തെ നിയന്ത്രിക്കാനും ലോകാരോഗ്യരംഗത്ത് അടിയന്തിര സഹാചര്യം പ്രഖ്യാപിക്കുന്നതിലും ഐക്യരാഷ്ട്ര സഭയുടെ ആരോഗ്യവിഭാഗം ഒരു നടപടിയും സ്വീകരിച്ചില്ലെന്നുമുള്ളതിൽ ലോകരാജ്യങ്ങൾ വിമർശനം തുടരുകയാണ്. ചൈനയാണ് സ്വയം വാക്സിൻ പുറത്തിറക്കി സ്വന്തം ജനങ്ങളിൽ പ്രയോഗിച്ചത്. ഒരുമാസമായി അമേരിക്കയും ബ്രിട്ടനും റഷ്യയും വാകിസിൻ നൽകുകയാണ്. ഇന്ത്യയാണ് ഏറ്റവും അധികം ജനങ്ങളിലേക്ക് വാക്സിൻ എത്തിച്ചിരിക്കുന്നത്.
Comments