മുംബൈ: സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ സെമിയിലേക്കെത്താനുള്ള കേരളത്തിന്റെ അവസരം നാലു റൺസകലെ ഇല്ലാതായി. ഹരിയാനക്കെതിരെയാണ് അവസാന പന്തിൽ കേരളം 194 ൽ ഒതുങ്ങിയത്. മദ്ധ്യനിര തിളങ്ങിയിട്ടും വാലറ്റത്തിന്റെ അവസാന നിമിഷത്തിലെ സെമി ഫൈനൽ പ്രവേശന ശ്രമം നാല് റൺസകലെ അവസാനിച്ചു.
കേരളത്തിനായി തകർപ്പൻ തുടക്കമിട്ടത് നായകൻ 51 റൺസ് നേടിയ സഞ്ജു സാംസണായിരുന്നു. നിർഭാഗ്യം കൊണ്ട് റണ്ണൗട്ടായ സച്ചിൻ ബേബിയും(68) ഓപ്പണറായി രണ്ടാം വിക്കറ്റിൽ സഞ്ജുവിന് മികച്ച പിന്തുണ നൽകിയ മുഹമ്മദ് അസറുദ്ദീനും(35) കേരളത്തിന് വിജയ പ്രതീക്ഷ നൽകി. എന്നാൽ മദ്ധ്യനിരയിൽ വിഷ്ണു വിനോദിനേയും(10) സൽമാൻ നിസാറിനേയും(5) നഷ്ടപ്പെട്ടത് അവസാന നിമിഷത്തെ വേഗത കുറച്ചു. കളി അവസാനിക്കുമ്പോൾ അക്ഷയ് ചന്ദ്രൻ 4 റൺസുമായും ജലജ് സ്‌ക്‌സേന ഒരു റൺസുമായും പുറത്താകെ നിൽക്കുകയായിരുന്നു.
ഹരിയാനയ്‌ക്കായി അരുൺ ചാപ്രാനയും സുമിത് കുമാറും രണ്ടു വിക്കറ്റുകൾ വീഴ്്ത്തി. അന്താരാഷ്‌ട്ര താരം യുസ് വേന്ദ്ര ചാഹൽ ഒരു വിക്കറ്റും നേടി.
Comments