ഗുവാഹത്തി : അസമിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ നാണംകെട്ട കളികളുമായി കോൺഗ്രസ്. ഏത് വിധേനയും ബിജെപിയെ തോൽപ്പിക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് പാർട്ടികളുമായി സഖ്യമുണ്ടാക്കാൻ തീരുമാനമെടുത്തതായി അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ രിപൂൺ ബോറ അറിയിച്ചു.
ആൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്, സിപിഐ, സിപിഐ(എം), സിപിഐ(എംഎൽ), അഞ്ചാലിക് ഗണ മോർച്ച എന്നീ പാർട്ടികളുമായി സഖ്യത്തിലേർപ്പെടാനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. എല്ലാ ബിജെപി വിരുദ്ധ പാർട്ടികളെയും പ്രാദേശിക പാർട്ടികളെയും ബിജെപിയ്ക്കെതിരായുള്ള പോരാട്ടത്തിന് സ്വാഗതം ചെയ്യുന്നുവെന്ന് രിപുൺ ബോറ പറഞ്ഞു.
അസമിൽ ബിജെപി സ്വാധീനം വർദ്ധിച്ചുവന്നതോടെ പ്രതിപക്ഷം ആശങ്കയിലാണ്. ഇപ്രാവശ്യവും സീറ്റ് നഷ്ടമായാൽ അസമിൽ കോൺഗ്രസിന് ഉയർന്നുവരാൻ സാധിക്കില്ലെന്ന കാര്യം വ്യക്തമാണ്. അതിനാൽ ഏത് മാർഗത്തിലൂടെയും ബിജെപിയെ തോൽപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് കോൺഗ്രസ് നേതൃത്വം.
Comments