ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ കർഷക റാലി കലാപമാക്കി മാറ്റിയവരെ പിടികൂടി പോലീസ്. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറ് പേരെയാണ് പോലീസ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് ഡൽഹി പോലീസ് അറിയിച്ചു. ആകെ 22 കേസ്സുകളാണ് ഇതുവരെ ഇവർക്കെതിരെ ചുമത്തിയത്.
ഇന്നലെ ഡൽഹി ചെങ്കോട്ടയിലേക്ക് ഇരച്ചുകയറിയ അക്രമികൾ ചരിത്ര സ്മാരകത്തിനും മ്യൂസിയത്തിനും വ്യാപകമായ നാശനഷ്ടം വരുത്തിയതി നെതിരേയും കേസ്സെടുക്കും. വഴി നീളെ അക്രമം അഴിച്ചുവിട്ടവർ വഴിയാത്രക്കാരേയും വാഹനങ്ങളേയും ആക്രമിച്ചതായും പോലീസ് പറഞ്ഞു.
ചെങ്കോട്ടയ്‌ക്ക് സമീപം സാധാരണ ഒരു റാലി മാത്രം പ്രതീക്ഷിച്ച പോലീസ് സേനയ്‌ക്ക് നേരെ ആസൂത്രിത ആക്രമണമാണ് ഖാലിസ്താൻ ഭീകരർ അഴിച്ചുവിട്ടത്. നിരവധി പോലീസുകാരെ ചെങ്കോട്ടയുടെ കിടങ്ങുകളിലേക്ക് തള്ളിയിടുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. മൂന്നൂറിലധികം പോലീസുകാർക്ക് വീണും കല്ലേറ് കൊണ്ടും വടിവാള് കൊണ്ടുള്ള ആക്രമണത്തിലും പരിക്കേറ്റതായി ഡൽഹി പോലീസ് അറിയിച്ചു.
Comments