ന്യൂഡൽഹി: സ്‌ക്രാപേജ് പോളിസിക്ക് അംഗീകാരം. ബജറ്റ് അവതരണത്തിൽ കേന്ദ്ര മന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ വാഹനങ്ങളുടെ ഉപയോഗത്തിന് കാലാവധി പ്രഖ്യാപിച്ചു. സ്വകാര്യ വാഹനങ്ങൾക്ക് പരമാവധി 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവുമാണ് ഉപയോഗത്തിനുള്ള കാലാവധി.
ഗതാഗത യോഗ്യമല്ലാത്ത വാഹനങ്ങൾ പൊളിച്ചുകളയാൻ സ്‌ക്രാപ്പേജ് പോളിസിയും ബജറ്റിൽ പ്രഖ്യാപിച്ചു. വാഹനങ്ങൾ ഉപയോഗത്തിനുള്ള കാലാവധി കഴിഞ്ഞ ശേഷം ഫിറ്റനസ് ടെസ്റ്റിന് വിധേയമാക്കണം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്കും ഈ നിർദ്ദേശം ബാധകമായിരിക്കും.
രാജ്യത്ത് പഴക്കമുള്ള പരമ്പരാഗത ഇന്ധനങ്ങളിലോടുന്ന വാഹനങ്ങൾ പൊളിക്കാൻ നിയമം കൊണ്ടുവരണമെന്നും ഇത് ഉൾപ്പെടെ മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യണമെന്നും കഴിഞ്ഞ ജൂലൈയിലാണ് കേന്ദ്ര സർക്കാർ നിർദ്ദേശം കൊണ്ടുവരുന്നത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയെ സുപ്രധാന ഓട്ടോമൊബൈൽ ഹബ്ബായി ഉയർത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
Comments