തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
അംഗങ്ങൾ ആരൊക്കെയെന്ന് തീരുമാനമായി. സംസ്ഥാന സെക്രട്ടറി കോടിയേരി തലശ്ശേരിയിൽ ആണ് മത്സരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ടി .എം തോമസ് ഐസക്. കെ കെ ശൈലജ, പി രാജീവ്,
കെ എൻ ബാലഗോപാൽ എന്നിവരും മത്സരംഗത്തുണ്ടാകും. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ധാരണയുണ്ടായത്. ഇതു സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. നാളെ തുടങ്ങുന്ന സംസ്ഥാന സമിതി യോഗത്തിനു ശേഷമായിരിക്കും അന്തിമ തീരുമാനം പുറത്തുവന്നിരുന്നു.
എന്നാൽ എം.എം മണി, എ.കെ ബാലൻ, ടി.പി രാമകൃഷ്ണൻ, ഇ.പി ജയരാജൻ എന്നീ മന്ത്രിമാർ മത്സരരംഗത്തുണ്ടാകില്ലെന്നും സൂചനയുണ്ട്. എല്ലാ മന്ത്രിമാരും വീണ്ടും മത്സരിക്കണമെന്ന തീരുമാനം നേരത്തെ തന്നെ പാർട്ടിക്കകത്തു ഉയർന്നു വന്നിരുന്നു.
ഇതിൽ കോടിയേരി ബാലകൃഷ്ണൻ വീണ്ടും മത്സരരംഗത്തേക്ക് വരുന്നു എന്നതാണ് ശ്രദ്ധേയമാകുന്നത്. കോടിയേരിയുടെ രണ്ട് മക്കളുടെ കാര്യത്തിൽ ഉയർന്നു വന്ന ആരോപണങ്ങളിൽ സിപിഎം ഏറെ പ്രതിരോധത്തിലായിരുന്നു. എന്നാൽ മക്കൾക്കെതിരെ ഉയർന്ന ആരോപണം കോടിയേരി വിജയനെ ബാധിക്കില്ലെന്നാണ് പാർട്ടി നിലപാട്. ഇ.പി ജയരാജനെ മത്സരരംഗത്ത് നിന്ന് മാറ്റി പാർട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവരാനും സിപിഎം സെക്രട്ടറിയേറ്റിൽ ചർച്ച നടന്നതായാണ് സൂചന.
അതേ സമയം പാണക്കാട് കുടുംബത്തിനെതിരെ വിജയരാഘവൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ സെക്രട്ടറിയേറ്റിൽ രൂക്ഷ വിമർശനം ഉയർന്നു. തെരഞ്ഞെടുപ്പിന് മുൻപ് ഇത്തരം വിവാദങ്ങൾ ഒഴിവാക്കണമെന്ന് പാർട്ടി വിജയരാഘവനോട് ആവശ്യപ്പെട്ടതായാണ് വിവരം. മുസ്ലീം ലീഗിനെ നയിക്കുന്ന പാണക്കാട് കുടുംബത്തിന് നേരെ നടത്തിയ കടന്നാക്രമണം താഴെത്തട്ടിൽ നെഗറ്റീവായ ചർച്ചകൾക്ക് വഴിയൊരുക്കി എന്ന അഭിപ്രായവും സിപിഎമ്മിനുണ്ട്.
Comments