കൊച്ചി: കാലടി സര്‍വകലാശാലയില്‍ അദ്ധ്യാപന പരിചയമില്ലാത്തയാളെയാണ് നിയമിച്ചതെന്ന് വിദഗ്‌ദ്ധ സമിതി. സർവ്വകലാശാലയ്‌ക്ക് അസിസ്റ്റൻറ് പ്രൊഫസറെ നിയമിക്കാൻ അർഹതയുള്ള വിദഗ്‌ദ്ധ സമിതിയിലെ മൂന്ന് അംഗങ്ങളാണ് റിപ്പോർട്ട് നൽകിയത്. ഡോ. പി.പവിത്രന്‍, ഡോ.കെ.എം.ഭരതന്‍, ഡോ.ഉമര്‍തറമേല്‍ എന്നീ മൂന്നംഗങ്ങളാണ് സർവ്വകലാശാലയ്‌ക്ക് കത്ത് നൽകിയത്.മികച്ച ഉദ്യോഗാർത്ഥികളെ പിന്തള്ളിയാണ് റാങ്ക് പട്ടിക അട്ടിമറിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
മുസ്ലീം സംവരണ പട്ടികയിൽ ഒന്നാം റാങ്ക് നൽകിയാണ് എം.ബി രാജേഷിന്റെ ഭാര്യയ്‌ക്ക് നിയമനം നൽകിയത്. അവർക്ക് വേണ്ട യോഗ്യതകളില്ല. വേണ്ടത്ര അദ്ധ്യാപന പരിചയമോ പ്രസിദ്ധീകരണങ്ങളോ ഇല്ല. മികച്ച രണ്ടോ മൂന്നോ ഉദ്യോഗാർത്ഥികളെ പിന്തള്ളിയാണ് എം.ബി രാജേഷിന്റെ ഭാര്യയ്‌ക്ക് ജോലി നൽകിയത്. റാങ്ക് ലിസ്റ്റ് സിന്‍ഡിക്കേറ്റ് അംഗങ്ങളാണ് അട്ടിമറിച്ചതെന്നാണ് വിദഗ്ധ സമിതിയിലെ അംഗങ്ങളുടെ കത്തിൽ വ്യക്തമാക്കുന്നത്.
അഭിമുഖ പരീക്ഷക്ക് ശേഷം വിദഗ്ധസമിതി കൂടിയാലോചിച്ച് തയ്യാറാക്കിയ റാങ്ക് പട്ടിക അട്ടിമറിച്ചെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ തീരുമാനവും നിയമനവും തെറ്റാണെന്ന് എന്നിവര്‍ വ്യക്തമാക്കുന്നു. സര്‍വ്വകലാശാല അധികാരികള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് ജോലിനല്‍കാനാണെങ്കില്‍ എന്തിനാണ് വിദഗ്ധസമിതി എന്നാണ് കത്തിലെ ചോദ്യം.
അനധികൃതമായി എം.ബിരാജേഷിന്‍റെ ഭാര്യക്ക് നല്‍കിയ നിയമനം മരവിപ്പിക്കണമെന്നും റാങ്ക് പട്ടിക അനുസരിച്ച് നിയനം നടത്തണമെന്നും വിദഗ്ധസമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു. നേരത്തെ വിദഗ്‌ദ്ധ സമിതി തയ്യാറാക്കിയ പട്ടികയിലെ ആളുകളെ നിയമിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അദ്ധ്യാപകരെന്ന നിലയില്‍ ഉള്ള ധാര്‍മിക ഉത്തരവാദിത്വം മുന്‍നിറുത്തിയാണ് വിസിക്ക് കത്തെഴുതുന്നതെന്നും അംഗങ്ങൾ കത്തിൽ എടുത്തുപറയുന്നു. കുറഞ്ഞത് ഇരുപത്തി അഞ്ച് വർഷമെങ്കിലും പരിചയമുള്ള സബ്ജക്റ്റ് എക്സ്പേർട്ടുകളാണ് കത്ത് നൽകിയ അംഗങ്ങൾ. ഇത് തങ്ങളുടെ ധാർമ്മികതയെ ചോദ്യം ചെയ്യുന്ന കാര്യങ്ങളാണെന്നും അംഗങ്ങൾ വ്യക്തമാക്കുന്നു.
Comments