ഹൊസൂർ: ശശികലയുടെ യാത്ര നടക്കുന്നതിനോടനുബന്ധിച്ച് സംസ്ഥാനാന്തര സംഘർഷങ്ങൾക്ക് സാദ്ധ്യതയെന്ന് പോലീസ്. തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ അന്തരീക്ഷത്തിലെ അസ്വസ്ഥത കർണ്ണാടകത്തിലേക്കും വ്യാപിപ്പിക്കാൻ നീക്കമെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. കർണ്ണാടക തമിഴ്‌നാട് അതിർത്തിയിലും തമിഴ്‌നാട്ടിലും കനത്ത സുരക്ഷാ ഏർപ്പെടുത്തിയാണ് പോലീസ് നിലയുറപ്പിച്ചിരിക്കുന്നത്.
32 ഇടങ്ങളിലായി അണികളെ തയ്യാറാക്കിയാണ് അണ്ണാ എ.ഡി.എം.കെ നേതാക്കൾ ശശികലയെ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ കർണ്ണാടക-തമിഴ്‌നാട് അതിർത്തികളിലെ പ്രശ്‌നങ്ങളെ മുതലെടുക്കാൻ ചിലർ ശ്രമിക്കുമെന്ന രഹസ്യാന്വേഷണ വിവരമാണ് പോലീസിന് ലഭിച്ചത്. ഇന്നലെ രാത്രി ശശികല താമസിച്ച റിസോർട്ടിന് സമീപം വെച്ച എല്ലാ തമിഴ് ഭാഷാ ബോർഡുകളും കന്നഡ ഭാഷാ അനുയായികളായ ഒരു സംഘം നശിപ്പിച്ചിരുന്നു.
തമിഴ്‌നാട്ടിൽ ടി.നഗറിലെ കൃഷ്ണപ്രിയയുടെ വീട്ടിലാണ് ശശികല താമസിക്കുവാൻ നിലവിൽ തീരുമാനിച്ചിരിക്കുന്നത്. മരുമകളായ ഇളവരശിയുടെ മകളാണ് കൃഷ്ണപ്രിയ. ഇതിനിടെ ശശികലയുടെ ബെനാമി സ്വത്തുക്കളായി കണക്കാക്കുന്ന ബംഗ്ലാവുകളും വീടുകളും സ്ഥാപനങ്ങളും തമിഴ്‌നാട് ഡി.എം.കെ സർക്കാർ കണ്ടുകെട്ടാൻ ഇന്നലെ ഉത്തരവിട്ടിരിക്കുകയാണ്.
Comments