ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്ന രീതികളെക്കുറിച്ചുള്ള ചോദ്യവുമായി സുപ്രീം കോടതി. വ്യാജവും പ്രകോപന വാർത്തകളും പോസ്റ്റുകളും കണ്ടെത്താനുള്ള എന്ത് സംവിധാനമാണ് നിയമപരമായി ഉപയോഗിക്കു ന്നതെന്നാണ് കോടതി ചോദിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവരുന്ന വ്യാജവാർത്തകളേയും രാജ്യദ്രോഹമെന്ന നിലയിൽ കണക്കാക്കുന്ന വാർത്ത കളേയും സംബന്ധിച്ചാണ് സുപ്രിം കോടതി ചോദ്യമുന്നയിച്ചിരിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യയിലെ അധികൃതരോടും കേന്ദ്രസർക്കാറിനോടും കോടതി വിവരങ്ങൾ ആരാഞ്ഞിരിക്കുകയാണ്.
വ്യാജവാർത്തകളെ എങ്ങനെ കണ്ടെത്തുന്നു. അവയെ സംബന്ധിച്ച് നടപടി എടുക്കുന്ന നടപടികള്, അന്വേഷിക്കുന്ന രീതികൾ, സാങ്കേതിക രംഗത്തും സർക്കാർ സംവിധാനത്തിലും എങ്ങനെയാണ് അന്വേഷണം എന്നതടക്കമാണ് വിശദമായി ധരിപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ട്വിറ്ററിനെതിരെ കേന്ദ്രസർക്കാറിന്റെ നടപടി കടുത്തതിന്റെ പുറകേയാണ് കോടതിക്ക് മുമ്പാകെ വന്ന ഹർജി ഫയലിൽ സ്വീകരിച്ച് കോടതി സംശയം പ്രകടിപ്പിച്ചത്.
ബി.ജെ.പി നേതാവ് വിനിത് ഗോയങ്ക സമൂഹമാദ്ധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് കാണിച്ച് നൽകിയ പരാതിയാണ് സുപ്രീം കോടതി ഗൗരവമായി എടുത്തത്. ഇന്ത്യ-വിരുദ്ധ നീക്കത്തിനായി സമൂഹമാദ്ധ്യമങ്ങൾ വ്യാപകമായി ഉപയോഗിക്കു ന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സമാനമായ നിരവധി പരാതികളെല്ലാം ചേർത്താണ് കോടതി വിശദീകരണം തേടിയത്.
Comments