ചെന്നൈ: ഇംഗ്ലണ്ടിന് ശക്തമായ തിരിച്ചടി നൽകാനുള്ള ഏക അവസരം കാത്ത് ഇന്ത്യ. ചെപ്പോക് സ്‌റ്റേഡിയത്തിൽ ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഏറെ നിർണ്ണായകമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്തണമെങ്കിൽ ഇന്ത്യക്ക് മികച്ച ജയം അനിവാര്യമാണ്.ബൗളിംഗിൽ പേസ് നിരയെ ശക്തമാക്കിയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നത്. നാല് ബൗളർമാരെ ഇറക്കാനാണ് കോഹ്ലിയുടെ പദ്ധതി. ഷഹബാസ് നദീമിന് പകരം അക്‌സർ പട്ടേലും വാഷിംഗ്ടൺ സുന്ദറിന് പകരം കുൽദീപ് യാദവെത്തുമെന്നാണ് സൂചന. ബാറ്റിംഗ് നിരയിൽ മാറ്റമില്ല.
ടീം ഇന്ത്യ എല്ലാവിധത്തിലും തയ്യാറാണെന്നാണ് അജിങ്ക്യാ രഹാനെയുടെ അഭിപ്രായം. വിരാട് കോഹ് ലിയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ ശക്തമായി മുന്നേറുമെന്നും രോഹിത് ശർമ്മയെ ഒരു കളിവെച്ച് മാത്രം വിലയിരുത്തരുതെന്നും രഹാനെ പറഞ്ഞു.















