ചണ്ഡിഗഡ്: ഹരിയാനയിലെ ഗുസ്തി പരിശീലന കേന്ദ്രത്തിലെ വെടിവെയ്പ്പിൽ അഞ്ച് മരണം. റോത്തക്കിലെ ഒരു ഗുസ്തി പരിശീലനകേന്ദ്രത്തിലാണ് സംഭവം നടന്നത്. പരിശീലനകേന്ദ്രത്തിലേക്ക് പുറമേ നിന്നും എത്തിയവരാണ് വെടിയുതിർത്തത്. പരിശീലന കേന്ദ്രം നടത്തിയിരുന്ന മനോജ് , ഭാര്യ സാക്ഷി, സതീഷ്, പ്രദീപ്, പൂജ എന്നിവരാണ് വെടിയേറ്റ് മരിച്ചത്. മനോജിന്റെ രണ്ടര വയസ്സുള്ള മകനുൾപ്പടെ രണ്ട് കുട്ടികൾക്ക് വെടിയേറ്റതായും പോലീസ് അറിയിച്ചു.
മനോജിനെതിരെ വ്യക്തവൈര്യാഗ്യമുള്ള സുഖ്‌വീന്ദറിനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. മറ്റൊരു സ്ഥലത്ത് ഗുസ്തിപരിശീലന കേന്ദ്രം നടത്തുന്ന വ്യക്തിയാണ് സുഖ്‌വീന്ദർ. സുഖ് വീന്ദറും ഏതാനും ചിലരും നേരിട്ടെത്തിയാണ് വെടിവെച്ചതെന്നാണ് സാക്ഷിമൊഴികൾ.
Comments