ന്യൂയോർക്ക്: നാസയുടെ പര്യവേക്ഷണ വാഹനം പെർസെവിറൻസ് ചൊവ്വാഗ്രഹത്തിലിറങ്ങി. ഇന്ന് പുലർച്ചെ രണ്ടര മണിക്കാണ് വാഹനം ചൊവ്വയുടെ പ്രതലത്തെ തൊട്ടത്. 48കോടി കിലോമീറ്റർ സഞ്ചരിച്ചാണ് പര്യവേഷണ വാഹനം ഗ്രഹത്തിലിറങ്ങിയത്. ചൊവ്വയിലെ ജീവസാന്നിദ്ധ്യത്തിന്റെ തെളിവുകളെല്ലാം ശേഖരിച്ച് 2031ൽ ഉപഗ്രഹം മടങ്ങും. 23 ക്യാമറകളും രണ്ട് മൈക്രോഫോണുകളും പെർസിവിറൻസിൽ വിവര ശേഖരണത്തിനായുണ്ട്.
നാസയുടെ അഞ്ചാമത്തെ ഉപഗ്രഹമാണ് വിജയകരമായി ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയത്. ആറരമാസമാണ് പര്യവേഷണ വാഹനം എത്തിക്കാൻ ബഹിരാകാശ വാഹനം സഞ്ചരിച്ചത്. മൂന്നര മില്യൺ ഡോളറാണ് അമേരിക്ക ഗവേഷണത്തിനായി ചിലവഴിച്ചത്. ഇന്ത്യൻ വംശജയായ ഡോ.സ്വാതി മോഹനാണ് പെർസെവിറൻസ് ദൗത്യത്തിന്റെ ചുമതലവഹിച്ചത്.
Comments