മാൽക്കജഗിരി: കമ്യൂണിസ്റ്റ് ഭീകരരുടെ പദ്ധതികൾക്ക് തടയിട്ട് സുരക്ഷാ സേന. ഒഡീഷയിൽ ആക്രമണത്തിന് ലക്ഷ്യമിട്ട് ഭീകരർ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തുക്കൾ സുരക്ഷാ സേന കണ്ടെടുത്തു. അതിർത്തി രക്ഷാ സേനയാണ് സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്. മാൽക്കജഗിരി ജില്ലയിലെ ജോദമാമ്പ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള കാദലിബാന്ദ വനമേഖലയിൽ നിന്നാണ് സ്‌ഫോടക ശേഖരം കണ്ടെടുത്തതെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
5 കിലോ ടിഫിൻ ബോംബുകളും 2 പ്രഷർ കുക്കർ ഐഇഡികളും ഉൾപ്പെടെയുള്ളവയാണ് പിടിച്ചെടുത്തത്. ഭീകരർ ആക്രമണം നടത്താൻ പദ്ധതിയിട്ടതായി സൈന്യത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മേഖലയിൽ പരിശോധന നടത്താൻ സൈന്യം തീരുമാനിച്ചത്.
ഉഗ്ര പ്രഹര ശേഷിയുള്ള ഐ ഇ ഡി ബോംബുകളാണ് ആക്രമണത്തിന് ലക്ഷ്യമിട്ട് കമ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ചിരുന്നത്. ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് സുരക്ഷാ സേന ഐ ഇ ഡി നിർവീര്യമാക്കിയത്. വലിയ ദുരന്തമാണ് ഐഇഡികൾ കണ്ടെത്തി നിർവീര്യമാക്കിയതിലൂടെ ഒഴിവായത്.
Comments