ന്യൂഡൽഹി: കൊറോണ വൈറസിന്റെ രണ്ടു വകഭേദങ്ങൾ കേരളത്തിൽ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. N440K, E484K എന്നീ വകഭേദങ്ങളെയാണ് സംസ്ഥാനത്ത് കണ്ടെത്തിയിരിക്കുന്നത്. നീതി ആയോഗ് അംഗം വി കെ പോൾ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനത്തിൽ ഈ വകഭേദങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. നിലവിലെ രോഗവ്യാപനത്തിന് കാരണം ഈ വകഭേദങ്ങളാണ് പറയാൻ കഴിയില്ലെന്നും വി കെ പോൾ അറിയിച്ചു. രാജ്യത്ത് നിലവിലുള്ള ആക്ടീവ് കേസുകളുടെ 38 ശതമാനവും കേരളത്തിലാണ്. 37 ശതമാനം ആക്ടീവ് കേസുകളുമായി മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്തുള്ളത്. കർണാടകയിൽ 4 ശതമാനം ആക്ടീവ് കേസുകളും തമിഴ്നാട്ടിൽ 2.78 ശതമാനം ആക്ടീവ് കേസുകളുമുണ്ട്.
ബ്രിട്ടണിൽ നിന്നുള്ള ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് രാജ്യത്ത് ഇതുവരെ 187 പേർക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ വകഭേദം ആറു പേർക്കും ബ്രസീലിയൻ വകഭേദം ഒരാൾക്കുമാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Comments