ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിന് മാപ്പ് പറഞ്ഞ് കോൺഗ്രസ് എംപി ശശി തരൂർ. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിൽ ഇന്ദിരാഗാന്ധിയുടെ പങ്ക് പരാമർശിച്ചില്ലെന്ന് ആരോപിച്ചാണ് പ്രധാനമന്ത്രിയെ തരൂർ ഇന്നലെ വിമർശിച്ചത്. എന്നാൽ തനിക്ക് തെറ്റിപറ്റിയതാണെന്നും പ്രചരിച്ച വാർത്ത മുഴുവൻ വായിക്കാതെയാണ് താൻ പ്രതികരിച്ചതെന്നും ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.
‘തെറ്റുപറ്റിയതായി ബോദ്ധ്യപ്പെട്ടാൽ അത് അംഗീകരിക്കുന്നതിന് തനിക്ക് മടിയില്ല. ഇന്നലെ തലക്കെട്ടുകൾ മാത്രം വായിച്ചും ട്വീറ്റുകൾ കണ്ടുമാണ് പ്രധാനമന്ത്രിയെ വിമർശിച്ച് പോസ്റ്റിട്ടത്. എന്റെ തെറ്റാണ്, ക്ഷമിക്കണം. പ്രധാനമന്ത്രി ഇന്നലെ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിൽ ഇന്ദിരാഗാന്ധിയുടെ പേര് പരാമർശിച്ചിരുന്നു. ബംഗ്ലാദേശിനെ വിമോചിപ്പിച്ചത് ആരാണെന്ന് എല്ലാവർക്കും അറിയാം’ എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ പ്രസംഗം റിപ്പോർട്ട് ചെയ്ത പത്രവാർത്ത സഹിതം ടാഗ് ചെയ്താണ് ശശി തരൂരിന്റെ ക്ഷമാപണം.
രണ്ട് ദിവസത്തെ സന്ദർശനത്തിന് ബംഗ്ലാദേശിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി. കൊറോണയ്ക്ക് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനമാണിത്. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിൽ ഇന്ദിരാഗാന്ധിയുടെ പങ്ക് എല്ലാവർക്കും അറിയാമെന്നായിരുന്നു പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞത്. ബംഗ്ലാദേശിന്റെ അൻപതാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് അദ്ദേഹം അവിടെയെത്തിയത്.
I don't mind admitting when I'm wrong. Yesterday, on the basis of a quick reading of headlines &tweets, I tweeted "everyone knows who liberated Bangladesh," implying that @narendramodi had omitted to acknowledge IndiraGandhi. It turns out he did: https://t.co/YE5DMRzSB0 Sorry!
— Shashi Tharoor (@ShashiTharoor) March 27, 2021
Comments