റിയാദ് : ഉൾക്കൊള്ളാൻ കഴിയുന്നതിൽ അധികം ആളുകളെ പ്രവേശിക്കാൻ അനുവദിക്കുന്ന മാളുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇക്കാര്യത്തിൽ മാളുകൾ തന്നെ ഉത്തരവാദിത്വം ഏറ്റെടക്കണമെന്നും മന്ത്രാലയം വക്താവ് അബ്ദുൾറഹ്മാൻ അൽ ഹുസൈൻ മുന്നറിയിപ്പ് നൽകി. കൂടാതെ ലംഘനം നടത്തുന്ന മാളുകൾ പിഴ നൽകേണ്ടിവരും. പല മാളുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നിർദ്ദേശങ്ങൾ പാലിക്കാത്ത മാളുകളെ കണ്ടെത്തുന്നതിന് വാണിജ്യ മന്ത്രാലത്തിന്റെ ഒരു സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും വക്താവ് അറിയിച്ചു. സൗദിയിൽ കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യതിൽ ആണ് പുതിയ നടപടികൾ.
Comments