മുംബൈ: ലോകക്രിക്കറ്റിന്റെ മാസ്റ്റർ ബ്ലാസ്റ്റർ ഏകദിനത്തിൽ പതിനായിരം റൺസെന്ന നാഴികക്കല്ല് താണ്ടിയ ദിനം ഇന്ന്. ഇരുപതുവർഷം മുമ്പ് 2001 മാർച്ച് 31നാണ് സച്ചിൻ ഏകദിനത്തിൽ പതിനായിരം റൺസ് നേടുന്ന ആദ്യ താരമായി മാറിയത്. ഇൻഡോറിലെ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഓസ്‌ട്രേലിയക്കെതിരായാണ് സച്ചിൻ ടെണ്ടുൽക്കർ നേട്ടം കൊയ്തത്. ഏകദിന പരമ്പരയിലെ മൂന്നാം ഏകദിന ത്തിലാണ് സച്ചിൻ പതിനായിരം കടന്നത്.
സ്റ്റീവ് വോ നയിച്ച ഓസീസ് നിര മൂന്നാം ഏകദിനത്തിൽ ടോസ് നേടി ബൗളിംഗാണ് തിരഞ്ഞെടുത്തത്. സച്ചിനും രാഹുലുമാണ് ഇന്നിംഗ്‌സ് ഓപ്പൺ ചെയ്തത്. ദ്രാവിഡ് പുറത്തായ ശേഷമെത്തിയ വി.വി.എസ് ലക്ഷ്മണുമൊത്ത് സച്ചിൻ രണ്ടാം വിക്കറ്റിൽ 199 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് തന്റെ നേട്ടവും സ്വന്തമാക്കി. 139 റൺ സാണ് സച്ചിന്റെ ബാറ്റിൽ നിന്നും പ്രവഹിച്ചത്.
ഇന്ത്യ 8 വിക്കറ്റിന് 299 എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. മത്സരത്തിൽ ഓസീസിനെ 181 റൺസിൽ ഇന്ത്യ പുറത്താക്കി 118 റൺസിന്റെ ഉജ്ജ്വല വിജയം ഗാംഗുലിയുടെ നേതൃത്വത്തിൽ സ്വന്തമാക്കി. അമ്പത് ഓവർ മത്സരങ്ങളിൽ 259-ാം മത്സരമാണ് സച്ചിൻ അന്ന് കളിച്ചത്. തന്റെ കരിയറിൽ 18,426 റൺസാണ് സച്ചിൻ നേടിയത്.















