റിയോഡി ജനീറോ: ലോകോത്തരതാരം ഇരുപത് വർഷങ്ങൾക്ക് ശേഷം താൻ മുടിവെട്ടിയതിന്റെ രഹസ്യം വെളുപ്പെടുത്തി. ബ്രസീലിന്റെ വിഖ്യാത ഫുട്‌ബോൾ താരം റൊണാൾഡോയാണ് താൻ മുടിവെട്ടിയ പ്രത്യേക രീതിയുടെ രഹസ്യം പുറത്തുവിട്ടത്. ഒപ്പം ലോകമെമ്പാടുമുള്ള അമ്മമാരോട് റൊണാൾഡോ മാപ്പുംപറഞ്ഞിരിക്കുകയാണ്. റൊണാൾഡോയുടെ വെളിപ്പെടുത്തൽ കേട്ട് ഫുട്‌ബോൾ ആരാധകർ അന്തംവിട്ടിരിക്കുകയാണ്.
2002 ലോകകപ്പിലെ താരമായിരുന്ന റൊണാൾഡോ കളികൾ തുടരുന്നതിനിടെ പെട്ടന്ന് ഒരു ദിസവം തലമുണ്ഡനം ചെയ്യുകയായിരുന്നു. മാത്രമല്ല മുഴുവൻ മുടി വടിച്ചുകളയുന്നതിന് പകരം തലയുടെ മുൻവശത്ത് മാത്രം മുടി നിർത്തി. തുർക്കിക്കെതിരെ സെമിഫൈനലിലാണ് മാറ്റം വരുത്തി ഇറങ്ങിയത്. മാദ്ധ്യമങ്ങൾ തന്റെ കളിയെപ്പറ്റി അനാവശ്യവിവാദം ഇറക്കുന്നതിൽ പ്രതിഷേധിച്ചാണ് റൊണാൾഡോ മുടിവടിച്ച് ശ്രദ്ധതിരിച്ചത്. മുടിയുടെ രൂപം മാറിയതോടെ മാദ്ധ്യമങ്ങൾ ആ വാർത്തയ്‌ക്ക് പിന്നാലെ പോയെന്നും റൊണാൾഡോ പറഞ്ഞു.
തന്റെ മുടിവെട്ട് രീതി അനുകരിച്ച് നിരവധി കുട്ടികൾ തലമൊട്ടയടിച്ച് മുന്നിൽ മാത്രം മുടിവെച്ചത് നിരവധി പര്തിഷേധം അമ്മമാരിൽ നിന്നും ഉയർന്നിരുന്നു. പ്രാകൃതമായി കുട്ടികൾ നടക്കുന്നത് അമ്മമാർ ഇഷ്ടപ്പെട്ടിരുന്നില്ല. അന്നത്തെ ആ പ്രതിഷേധത്തിനോടാണ് റൊണാൾഡോ നീണ്ട ഇരുപത് വർഷങ്ങൾക്ക് ശേഷം മാപ്പ് പറഞ്ഞിരിക്കുന്നത്.
സ്വയം മുടിവെട്ടിയത് തന്റെ സഹതാരങ്ങൾക്ക് പോലും ഇഷ്ടപ്പെട്ടില്ലെന്നും പലരും ചീത്തവിളിച്ചെന്നും റൊണാൾഡോ പറഞ്ഞു. തുർക്കിയെ സെമിയിൽ തകർത്ത റൊണാൾഡോ ഫൈനലിൽ ജർമ്മനിക്കെതിരെ തന്റെ ഇരട്ട ഗോൾ നേട്ടത്തോടെ യാണ് ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്തത്.
Comments