കണ്ണൂർ : യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടതിനു പിന്നാലെ പ്രദേശത്ത് സംഘർഷം . സി.പി.എം ഓഫിസുകളും , സി.പി.എം അനുഭാവികളുടെ കടകളും തല്ലിത്തകർത്തു . ബ്രാഞ്ച് കമ്മിറ്റി ഓഫീസുകൾക്ക് തീയിട്ടു. പെരിങ്ങത്തൂർ ടൗൺ, ആച്ച് മുക്ക് ബ്രാഞ്ച് ഓഫീസുകൾക്കാണ് തീയിട്ടത്. പെരിങ്ങത്തൂർ ലോക്കൽ കമ്മറ്റി ഓഫീസും അടിച്ചുതകർത്തു.
മൻസൂറിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം കഴിഞ്ഞ് ഇന്ന് വൈകിട്ട് ആറര മുതൽ ഏഴര വരെ ഒരു മണിക്കൂറോളം പെരിങ്ങത്തൂർ ടൗണിൽ പൊതുദർശനത്തിന് വെച്ചിരുന്നു. സംസ്ക്കാര ചടങ്ങുകൾക്കായി മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോയതിന് പിന്നാലെ ആയിരുന്നു അക്രമം.
കണ്ണൂർ കൂത്തുപറമ്പ് പുല്ലൂക്കര മുക്കിൽപീടികയിൽ വോട്ടെടുപ്പിന് പിന്നാലെയുണ്ടായ ആക്രമണത്തിലാണ് യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂർ (22) വെട്ടേറ്റു മരിച്ചത്. വീട്ടിൽ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. സഹോദരൻ മുഹ്സിനും ( 27) ആക്രമണത്തിൽ സാരമായി പരിക്കേറ്റു. സഹോദരനെ അക്രമിക്കാൻ വന്ന അക്രമികളെ തടയുന്നതിനിടെയായിരുന്നു വെട്ടേറ്റ് മൻസൂർ കൊല്ലപ്പെട്ടത്.
ബോംബ് എറിഞ്ഞ് വീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം. മൻസൂറിന്റെ സഹോദരൻ മുഹ്സിനും പരിക്കേറ്റിട്ടുണ്ട്. മുഹ്സിൻ ചികിത്സയിലാണ്
Comments