ചെന്നൈ: ഐ.പി.എല്ലിൽ ഇന്ന് മുംബൈ- ഹൈദരാബാദ് പോരാട്ടം. ബാംഗ്ലൂരിനോട് തോറ്റെങ്കിലും കൊൽക്കത്തയ്‌ക്കെതിരെ നേടിയ പത്തു റൺസ് ജയത്തിന്റെ ആത്മവിശ്വാ സത്തിലാണ് രോഹിതും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ ഐ.പി.എല്ലിൽ ഹൈദരാബാദ് ആദ്യ ജയം ഇനിയും നേടിയിട്ടില്ല. കൊൽക്കത്തയോട് പത്ത് റൺസിനും ബാംഗ്ലൂരിനോട് ആറു റൺസിനും വാർണർപട മുട്ടുമടക്കി.
നേർക്കുനേർ പോരാട്ടത്തിൽ ഇരുടീമുകളും തുല്യജയങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. രോഹിത് ശർമ്മ മികച്ച ഇന്നിംഗ്‌സ് കാഴ്ച വെച്ചിട്ടില്ലെങ്കിലും സൂര്യകുമാർ യാദവാണ് തിളങ്ങിയത്. ഇഷൻ കിഷനും കീറൻ പൊള്ളാർഡുമാണ് ബാറ്റിംഗിലെ മറ്റുള്ള കരുത്തന്മാർ. വാർണർ തന്റെ മികവിലേക്ക് ഉയർന്നാൽ മികച്ച സ്‌കോറിലേയ്‌ക്ക് ഹൈദരാബാദ് എത്തും. കെയിൻ വില്യംസണിനെ ഇന്നിറക്കുമോ എന്നതും ആരാധകർ ആരാധകർ ഉറ്റുനോക്കുകയാണ്.
ബൗളിംഗിൽ ഇരു ടീമുകളിലും ഏറ്റവും മികച്ചവരുടെ നിരയാണുള്ളത്. മുംബൈയ്‌ക്കായി ട്രെൻഡ് ബോൾട്ടും ജസ്പ്രീത് ബൂംറയുമാണ് കുന്തമുനകളെങ്കിൽ കൃത്യതയുടെ പര്യായം ഭുവനേശ്വർ കുമാറും യോർക്കർ മാന്ത്രികൻ ടി.നടരാജനുമൊപ്പം സ്പിന്നിലെ അൽഭുതമായ റഷിദ് ഖാനുമാണ് ഹൈദരാബാദിന്റെ ശക്തി.
Comments