മുംബൈ: തുടക്കത്തിൽ വിക്കറ്റ് വലിച്ചെറിഞ്ഞ് സഞ്ജു അടക്കമുള്ളവർ കാണിച്ച നിരുത്തരവാദ സമീപനം രാജസ്ഥാന് സമ്മാനിച്ചത് രണ്ടാം തോൽവി. ശ്രമിച്ചാൽ വിജയിക്കാമായിരുന്ന കളിയിൽ മദ്ധ്യനിരയിലെ കൂട്ടുകെട്ട് പോലുമില്ലാത്ത അവസ്ഥയാണ് കാരണമെന്ന് വിമർശകർ കുറ്റപ്പെടുത്തുന്നു. ചെന്നൈയ്‌ക്കെതിരെ 45 റൺസിന്റെ തോൽവി ചോദിച്ചുവാങ്ങിയതാണ് വിമർശനം ഉയരുന്നത്. ചെന്നൈ 9 വിക്കറ്റിന് 188 റൺസ് എടുത്തപ്പോൾ മറുപടിയായി രാജസ്ഥാന് 9 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് മാത്രമാണ് എടുക്കാനായത്.
ജോസ് ബട്‌ലറും(49), രാഹുൽ തെവാതിയയും(20), ജയദേവ് ഉനദ്കട്ടുമാണ്(24) ബാറ്റിംഗിൽ പൊരുതിനോക്കിയത്. അനാവശ്യ ഷോട്ടിന് ശ്രമിച്ച സഞ്ജു(1) മദ്ധ്യനിരയിൽ അൽപ്പം ശ്രമിച്ച ശിവം ദുബെ(17) ഡേവിഡ് മില്ലർ(2), റിയാൻ പാരാഗ്(3) എന്നിവർ പുറത്തായതോടെ രാജസ്ഥാന്റെ മദ്ധ്യനിരയുടെ തകർച്ച പൂർണ്ണമായി.
ടോസ് നഷ്ടപ്പെട്ട് രാജസ്ഥാൻ ചെന്നൈയെ ബാറ്റിംഗിനിയക്കുകയായിരുന്നു. മദ്ധ്യനിരയുടെ ഭേദപ്പെട്ട പ്രകടനമാണ് ഗുണമായത്. ഡ്യൂപ്ലെസി(33) , ബാറ്റിംഗിൽ സ്ഥാനക്കയറ്റം കിട്ടിയ മൊയീൻ അലി(26) , അമ്പാട്ടി റായിഡു(27)എന്നിവരാണ് മദ്ധ്യനിര സ്ഥിരത കാണിച്ചത്.
അവസാന ഓവറുകളിലെ സാം കരൺ(13) ഡെയിൻ ബ്രാവോ(20) എന്നിവരാണ് 140ൽ നിന്ന് അതിവേഗം 188ലേക്ക് സ്‌കോർ കയറ്റിയത്. തുടർന്ന് രാജസ്ഥാനെ തകർത്തത് രവീന്ദ്രജഡേജയുടെ മികച്ച ഫീൽഡിംഗും ബൗളിംഗുമാണ്. രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ജഡേജ നാല് ബാറ്റ്‌സ്മാരുടെ ക്യാച്ചും സ്വന്തമാക്കി. മൊയീൻ അലിയാണ്മാൻ ഓഫ് ദ മാച്ച് .അലി 7 റൺസിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. സാം കറന് 2 വിക്കറ്റ് ലഭിച്ചു.
Comments