ദുബായ്: കൊറോണ വ്യാപന സാദ്ധ്യത നില നിൽക്കുമ്പോഴും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടത്തുമെന്ന് ഐ.സി.സി. ജൂൺ 18നാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയും ന്യൂസിലാന്റും തമ്മിലാണ് ഏറ്റവും മികച്ച ടെസ്റ്റ് ടീമിനെ തീരുമാനിക്കാനുള്ള കലാശ പോരാട്ടത്തിൽ ഏറ്റുമുട്ടുക,
ഇംഗ്ലണ്ടിനെതിരെ നേടിയ പരമ്പര വിജയമാണ് ഇന്ത്യക്ക് നിർണ്ണായക മുന്നേറ്റം നൽകിയത്. ഇതിനിടെ ബ്രിട്ടൻ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കൊറോണ കാരണം വിലക്ക് ഏർപ്പെടുത്തിയത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. യാത്രാ വിലക്കാണ് ടീമുകളുടെ മുന്നിലെ ആശങ്ക. ലോർഡ്‌സിലാണ് ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
ഇന്ത്യ ഇംഗ്ലണ്ടിനെതിരെ നാല് ടെസ്റ്റുകളിലാണ് മത്സരിച്ചത്. ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് 277 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കിയെങ്കിലും രണ്ടാം ടെസ്റ്റിൽ ഇന്ത്യ 317റൺസിന് ജയിച്ച് ശക്തമായ തിരിച്ചടി നൽകി. മൂന്നാം ടെസ്റ്റിൽ പത്തുവിക്കറ്റിനും നാലാം ടെസ്റ്റിൽ ഒരു ഇന്നിംഗ്‌സിനും 25 റൺസിനും ജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്.
ന്യൂസിലാന്റ് പാകിസ്താനെതിരെ രണ്ട് ടെസ്റ്റാണ് കളിച്ചത്. ആദ്യ ടെസ്റ്റിൽ സന്ദർശകരെ 101 റൺസിന് പരാജയപ്പെടുത്തിയ കിവീസ് രണ്ടാം ടെസ്റ്റിൽ ഒരു ഇന്നിംഗ്‌സിനും 176 റൺസിനും ജയവും പമ്പരയും സ്വന്തമാക്കി.
Comments