ലക്നൗ : കൊറോണ വ്യാപനം രൂക്ഷമാകുന്നത് തടയാൻ കർശന നടപടികളുമായി ഉത്തർപ്രദേശ് സർക്കാർ. കൊറോണ പകർച്ചവ്യാധി നിയമം 2020 ഭേദഗതി ചെയ്തു. ഇതോടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് ശക്തമായ നടപടികളാകും നേരിടേണ്ടിവരുക.
നിയമം ഭേദഗതി ചെയ്തതോടെ സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ചുമത്തുന്ന പിഴ തുകയും ഉയർന്നു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ ആയിരം രൂപയായിരുന്നു സർക്കാർ ഇതുവരെ ഈടാക്കിയിരുന്നത്. ഇത് 10,000 ആയി ഉയർന്നു. വഴിയിൽ തുപ്പുന്നവരിൽ നിന്നും 500 രൂപ പിഴയായി ഈടാക്കും.
അഡീഷണൽ ചീഫ് സെക്രട്ടറി അവിനാശ് കെ. അശ്വതിയാണ് ഇക്കാര്യം അറിയിച്ചത്. രോഗ വ്യാപനം കുറയ്ക്കാൻ സംസ്ഥാനത്ത് വാരാന്ത്യ ലോക് ഡൗണും ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 8 മുതൽ തിങ്കളാഴ്ച രാവിലെ 7 മണിവരെയാണ് ലോക് ഡൗൺ. അതേ സമയം അവശ്യസേവനങ്ങൾക്ക് ലോക്ഡൗൺ ബാധകമല്ല. എല്ലാ ജില്ലകളിലും രാത്രികാല കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്.
Comments