ലക്‌നൗ: രാജ്യ ദ്രോഹകുറ്റത്തിന് ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സിദ്ദിഖ് കാപ്പന് കൊറോണ സ്ഥിരീകരിച്ചു. സിദ്ദിഖ് കാപ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മഥുര ജയിൽ സൂപ്രണ്ട് അറിയിച്ചു. സെല്ലിനുള്ളിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്.
ആദ്യം ജയിൽ ആശുപത്രിയിലേക്കാണ് സിദ്ദിഖ് കാപ്പനെ മാറ്റിയത്. കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ കെ,എം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ സിദ്ദിഖ് കാപ്പന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ജയിൽ സൂപ്രണ്ട് വ്യക്തമാക്കി.
അതേസമയം സിദ്ദിഖിനൊപ്പം ജയിൽ ഉണ്ടായിരുന്ന സഹ തടവുകാരുടെ കൊറോണ പരിശോധനാ ഫലം നെഗറ്റീവാണ്. ഹത്രാസിൽ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള യാത്രക്കിടെയാണ് സിദ്ദിഖ് കാപ്പൻ അറസ്റ്റിലാകുന്നത്.
Comments