നിങ്ങളുടെ ഭാവനയ്ക്കായി’ എന്ന ആശയത്തിൽ നിരവധി വേറിട്ട പരിപാടികളാണ് പത്തുദിവസം നീണ്ടുനിൽക്കുന്ന ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവലിലുണ്ടാവുക.മെയ് 19 മുതൽ 29 വരെ നടക്കുന്ന മേളയിൽ ശില്പശാലകളും കളികളുമടക്കം 385 പരിപാടികൾ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു. 172 പ്രസാധകർ ഇത്തവണയെത്തും. 15 രാജ്യങ്ങളിൽ നിന്നുള്ള 27 എഴുത്തുകാർ പങ്കെടുക്കുന്ന ഫെസ്റ്റിൽ 132 വ്യത്യസ്ത പരിപാടികൾ വേറെയുമുണ്ടാവും.പ്രവൃത്തി ദിവസങ്ങിൽ വൈകുന്നേരം 4 മണി മുതലും അവധി ദിവസങ്ങളിൽ രാവിലെ 10 മുതലുമായിരിക്കും പ്രവേശനം അനുവദിക്കുകയെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റഖാദ് അൽ അമീരി അറിയിച്ചു . എല്ലാവിധ കൊറോണ വ്യവസ്ഥകളും പാലിച്ചുകൊണ്ടാണ് ഫെസ്റ്റ് നടത്തിപ്പ് രൂപകൽപന ചെയ്തിട്ടുള്ളത്. കവിതാ പാരായണമടക്കം വിവിധ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് ക്യാഷവാർഡ് അടക്കമുള്ള സമ്മാനങ്ങളുമുണ്ട്. കലാ സാംസ്കാരിക രംഗങ്ങളിലെ കുട്ടികളുടെ അഭിരുചി മനസിലാക്കി ഊഷ്മളമായ ഭാവിയിലേക്ക് അവരെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കപ്പെടുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. ഷാർജ ബുക്ക് അതോറിറ്റി കേന്ദ്രത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ ഷാർജ പോലീസ് ചീഫ് കമാൻഡർ മേജർ ജനറൽ സൈഫ് അൽ സിരി അൽ ഷംസി, ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി ഡയറക്ടർ ജനറൽ മൊഹമ്മദ് ഹസൻ ഖലാഫ്, ഇത്തിസലാത്ത് ബിസിനസ് എൻഗേജ്മെന്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് അൽ അമിമി, ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ ജനറൽ കോ-ഓർഡിനേറ്റർ ഖൗല അൽ മുജയ്നി എന്നിവർ പങ്കെടുത്തു.
Comments