ബെംഗളൂരു∙ ബെംഗളൂരുവിലെ കൊറോണ വാര്‍ റൂമിലെത്തി വര്‍ഗീയപരാമര്‍ശം നടത്തിയിട്ടില്ലെന്നും മാപ്പുപറഞ്ഞിട്ടില്ലെന്നും ബിജെപി എംപി തേജസ്വി സൂര്യ. അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും എംപി ട്വീറ്റ് ചെയ്തു.
അതേസമയം, തേജസ്വിയെ പിന്തുണച്ച ശശി തരൂര്‍ എം.പിയ്‌ക്കെതിരെയും വിമർശനങ്ങൾ ആരംഭിച്ചു. തേജസ്വി മിടുക്കനാണെന്ന് പിന്തുണച്ചാണ് ശശി തരൂർ രംഗത്തെത്തിയത്. എന്നാൽ ഇത്തരത്തിലുള്ള പെരുമാറ്റം ഒഴിവാക്കണമെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.ഇതിനെതിരെ പ്രതിഷേധമുയർന്നപ്പോൾ വിമര്‍ശകരോടു യോജിക്കുന്നുവെന്നും തേജസ്വിയുടെ ഇപ്പോഴത്തെയും മുന്‍കാല നടപടികളെയും അനുകൂലിക്കുന്നില്ലെന്നും തരൂര്‍ മറുപടി നൽകി.
ബെംഗളൂരു കോര്‍പറേഷന്‍ പരിധിയിലെ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്ക് കിടക്കകള്‍ അനുവദിക്കുന്നതില്‍ അഴിമതി ആരോപിച്ചാണ് തേജസ്വി സൂര്യ പ്രസ്താവന നടത്തിയത്. വാര്‍ റൂമിലെ 212 ജീവനക്കാരില്‍ മൂന്നു ഷിഫ്റ്റിലുള്ള 17 പേരുടെ പേരുകളാണ് തേജസ്വി വായിച്ചത്. ഇവരെ മദ്രസയിലേക്കാണോ കോര്‍പ്പറേഷനിലേക്കാണോ നിയമിച്ചതെന്ന് ഒപ്പമുണ്ടായിരുന്നു തേജസ്വിയുടെ അമ്മാവനും എല്‍എല്‍എയുമായ രവി സുബ്രഹ്മണ്യം ചോദിച്ചതായാണ് റിപ്പോർട്ടുകൾ.
ബിബിഎംപി വാര്‍ റൂമില്‍ ആയിരക്കണക്കിന് ബെംഗളൂരു നിവാസികളെ കൊന്നൊടുക്കുന്നവരുടെ പട്ടിക’ എന്ന പേരിൽ ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇതോടെ ഇവരെ താല്‍ക്കാലികമായി ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. പോലീസ് ക്ലീന്‍ചിറ്റ് നല്‍കുന്ന മുറയ്‌ക്കു തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുമെന്ന് കരാറുകാര്‍ അറിയിച്ചു. ബിബിഎംപി കമ്മിഷണര്‍ സര്‍ഫറാസ് ഖാനെതിരെയും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചാരണം ശക്തമായി.
മുസ്‌ലിം ജീവനക്കാരുടെ പേരുകള്‍മാത്രം എടുത്തുപറഞ്ഞുവെന്ന് ആരോപിച്ചാണ് തേജസ്വി സൂര്യക്കെതിരെ പ്രതിഷേധമുയര്‍ന്നത്. സ്വകാര്യ ആശുപത്രികളിലെ കോവിഡ് കിടക്ക, ലക്ഷങ്ങള്‍ വാങ്ങി കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുന്ന റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ തേജസ്വി സൂര്യയാണു കഴിഞ്ഞദിവസം പുറത്തുവിട്ടത്. ബൃഹത് ബെംഗളൂരു മഹാനഗര പാലിക(ബിബിഎംപി) ഓഫിസിലെത്തി ക്ഷോഭിക്കുന്ന വിഡിയോ പുറത്തായതോടെയാണു വിവാദം ആരംഭിച്ചത്. എന്നാല്‍ വര്‍ഗീയ പ്രചാരണം നടത്തിയിട്ടില്ലെന്നും തനിക്കു നല്‍കിയ ലിസ്റ്റിലെ പേരുകള്‍ വായിക്കുക മാത്രമാണു ചെയ്തതെന്നും തേജ്വസി സൂര്യ പറഞ്ഞു.















