അസം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തൃണമൂൽ ഗുണ്ടകളെ ഭയന്ന് അസമിലേക്ക് ഓടിപോയ അഭയാർത്ഥികളെ സന്ദർശിക്കാനായി പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധാൻകർ അസമിലെത്തി. ബംഗാളിലെ സംഘർഷം ഭയന്നാണ് ഇവർ അസമിലേക്ക് കുടിയേറിയത്. ഇവരുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് ഗവര്‍ണര്‍ അസമിലെത്തിയത്.
ഇവർ താമസിക്കുന്ന ക്യാമ്പുകളിലാണ് ഗവർണരുടെ സന്ദർശനം.ബംഗാൾ അസം അതിര്‍ത്തിയിലാണ് ക്യാമ്പുകളുള്ളത്. റാന്‍പാഗ്ലി, ശ്രീറാംപൂർ എന്നിവിടങ്ങളിലാണ് ഗവര്‍ണര്‍ സന്ദര്‍ശനം നടത്തുന്നത്. കുടിയേറിയവരെ നേരിട്ട് കണ്ട ശേഷം മാദ്ധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും ഗവർണര്‍ അറിയിച്ചിട്ടുണ്ട്.
ഹെലികോപ്റ്ററിൽ യാത്ര ചെയ്യാൻ നിശ്ചയിച്ചെങ്കിലും മോശം കാലാവസ്ഥ മൂലം ഹെലികോപ്റ്റർ യാത്ര റദ്ദാക്കി, റോഡ് മാർഗം ആയിരുന്നു സന്ദർശനം.മമതയുടെ നിര്‍ദ്ദേശം അവഗണിച്ചാണ് ഗവര്‍ണര്‍ അസം സന്ദര്‍ശത്തിന് എത്തിയത്.
ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണറും തമ്മിൽ തർക്കം തുടരുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം അക്രമങ്ങൾ അരങ്ങേറിയ കൂച് ബിഹാര്‍ മേഖലകളിൽ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സന്ദർശനം നടത്തിയിരുന്നു. ഗവര്‍ണര്‍ ജഗദീപ് ധൻകാറിന്റെ വാഹനം തടയുകയും മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.
നിരവധി ബിജെപി പ്രവർത്തകരാണ് തിരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ അക്രമത്തിന് ഇരയായത്. ബംഗാളിലെത്തിയ കേന്ദ്രസംഘത്തിനു നേരെയും തൃണമൂൽ ഗുണ്ടകൾ അക്രമം അഴിച്ചുവിട്ടിരുന്നു. തൃണമൂൽ ഗുണ്ടകളുടെ ആക്രമണം ഭയന്ന് അസമിൽ അഭയം പ്രാപിച്ചവർക്ക് താമസവും ഭക്ഷണവും നൽകി സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചിരുന്നു.
Comments