ന്യൂഡൽഹി: വിരമിച്ച ജസ്റ്റിസ് അരുൺ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കാൻ കേന്ദ്രസർക്കാർ ശുപാർശ. അഞ്ചംഗ സമിതിയാണ് അരുൺ മിശ്രയുടെ പേര് നിർദ്ദേശിച്ചത്. കോൺഗ്രസ്സിലെ മല്ലികാർജ്ജുന ഖാർഗെ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും ഭൂരിപക്ഷം അംഗങ്ങളും അരുൺ മിശ്രയുടെ പേര് തീരുമാനിക്കു കയായിരുന്നു.
സമിതിയ്‌ക്ക് മുമ്പാകെ മൂന്ന് പേരുകളാണ് ഉണ്ടായിരുന്നത്. പ്രധാനമന്ത്രി അദ്ധ്യക്ഷനായ സമിതിയാണ് അരുൺ മിശ്രയുടെ പേര് തീരുമാനിച്ചത്. മുൻ രഹസ്യാന്വേഷണ വിഭാഗം മേധാവി രാജീവ് ജെയിൻ, മുൻ ജമ്മുകശ്മീർ മുഖ്യന്യായാധിപൻ മഹേഷ് മിത്തൽ കുമാർ എന്നിവരും പരിഗണിക്കപ്പെട്ടിരുന്നു. ആകെ 12 പേരിൽ നിന്നാണ് മൂന്ന് പേർ അവസാന ഘട്ട പട്ടികയിലെത്തിയത്.
ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസല്ലാത്ത ഒരാൾ മനുഷ്യാവകാശ കമ്മീഷൻ മേധാവിയാകുന്നത്. 2019ലാണ് സുപ്രീം കോടതിയിലെ വിരമിച്ച മുൻ ജഡ്ജിമാരെ നിയമിക്കാം എന്ന ഭേദഗതി കേന്ദ്രസർക്കാർ കൊണ്ടുവന്നത്. 2020 ഡിസംബ റിലാണ് മുൻ ചെയർമാൻ മുൻ ചീഫ് ജസ്റ്റിസുമായിരുന്ന എച്ച്.എൽ.ദത്തു വിരമിച്ചത്.
Comments