ന്യൂഡൽഹി: സിബിഎസ്ഇ വിദ്യാർത്ഥികളുടെ ആശങ്കകൾക്ക് വിരാമമിട്ട് കേന്ദ്ര സെക്രട്ടറി അനുരാഗ് ത്രിപാഠി. നിലവിൽ പരീക്ഷകളെല്ലാം റദ്ദാക്കിയെങ്കിലും വിദ്യാർത്ഥികൾക്ക് യാതൊരു നിരാശുമില്ലാത്തവിധം എത്രയും വേഗം ഫലം പ്രഖ്യാപിക്കുമെന്നും മാർക്കുകൾ പ്രഖ്യാപിച്ച് ഉപരിപഠന സൗകര്യമൊരുക്കുമെന്നും ത്രിപാഠി വ്യക്തമാക്കി.
ഇന്ന് ഒരു തീയതി പ്രഖ്യാപിക്കുന്നില്ല. മറിച്ച് എത്രയും പെട്ടന്ന് വിദ്യാർത്ഥികളുടെ ഫല നിർണ്ണയം പൂർത്തിയാക്കും. വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ആശങ്കപെടേണ്ട കാര്യമില്ല. വിദേശസർവ്വകലാശാലകളിലേയ്ക്കും ഇന്ത്യയിലെ ഉപരിപഠനത്തിനും ഗുണകരമാകും വിധം സമയബദ്ധിതമായി സിബിഎസ്ഇ ഫലപ്രഖ്യാപനം നടപ്പത്തുമെന്നും ത്രിപാഠി പറഞ്ഞു.
സിബിഎസ്ഇ മാർക്കുകൾ തീരുമാനിക്കാനുള്ള മൂല്യനിർണ്ണയ സംവിധാനം അതാത് സംസ്ഥാന തലത്തിലെ ബോർഡുകളുടെ നേതൃത്വത്തിൽ 15 ദിവസത്തിനകം ആരംഭിക്കുമെന്നും ത്രിപാഠി വ്യക്തമാക്കി. എന്തൊക്കെ മാനദണ്ഡമാണ് പരീക്ഷ എഴുതാത്തതിനാൽ പരിഗണിക്കേണ്ടത് എന്നത് ഏകദേശം തീരുമാനമായി. അതിന്റെ വിവിധ മേഖലകളിലെ അവസാന വട്ട ചർച്ചകളാണ് നടക്കുന്നത്. 14 ലക്ഷം സിബിഎസ്ഇ വിദ്യാർത്ഥികളുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടതുണ്ടെന്നും ത്രിപാഠി പറഞ്ഞു.
Comments