എറണാകുളം : വനം കൊള്ളയിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി യുവമോർച്ച. മുഖ്യമന്ത്രി പിണറായി വിജയന്റെയും, വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെയും കോലം കത്തിച്ചു. എറണാകുളം നഗരത്തിൽ കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഹരികൃഷ്ണ തൃദീപ്, ജില്ലാ ഐടി സെൽ കൺവീനർ പ്രശാന്ത് ഷേണായി, മണ്ഡലം ജനറൽ സെക്രട്ടറി ജയ്കിഷൻ, മണ്ഡലം സെക്രട്ടറി അരുൺരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
വനം കൊള്ളയിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് യുവമോർച്ചയിൽ നിന്നും ഉയരുന്നത്. ഇന്നലെ സെക്രട്ടേറിയേറ്റിന് മുൻപിൽ യുവമോർച്ച പ്രവർത്തകർ പിണറായിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചിരുന്നു. 200കോടിയുടെ വനം കൊള്ളക്ക് ആണ് കഴിഞ്ഞ പിണറായിയുടെ സർക്കാർ കുട്ട് നിന്നത് , കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേരിടുന്നതിന് ധനം സമാഹരിക്കാൻ വേണ്ടിയാണ് കേരളത്തിന്റെ പൊതുസ്വത്ത് ആയിട്ടുള്ള ഈ വനം കൊള്ളക്ക് കുട്ട് നിന്നത്. ഇതിന് സമഗ്രമായ അന്വേഷണം വേണം. ഉദ്യോഗസ്ഥരെ ഇതിന്റെ പേരിൽ ബലിയാട് ആകാതെ കഴിഞ്ഞ് മന്ത്രിസഭയിലെ മന്ത്രിമാരുടെ പങ്കിനെ കുറിച്ച് വ്യക്തമായ അന്വേഷിക്കണമെന്നും യുവ മോർച്ച വൈസ് പ്രസിഡന്റ് പ്രതിഷേധ പരിപാടിയിൽ ആവശ്യപ്പെട്ടിരുന്നു. പാലക്കാടും യുവമോർച്ചാ പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചിരുന്നു.
Comments