ന്യൂഡൽഹി: കൊറോണ സാമ്പത്തിക പ്രതിസന്ധി പരിഹാരത്തിന്റെ ഭാഗമായി ജി.എസ്.ടി കൗൺസിൽ നാളെ യോഗം ചേരും.കേന്ദ്രധനകാര്യമന്ത്രി നിർമ്മല സീതാരാമന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്. കൊറോണ പ്രതിരോധത്തിലെ അവശ്യ ജീവൻരക്ഷാ സംവിധാനങ്ങളുടെ ജി.എസ്.ടിയിൽ തീരുമാനം എടുക്കുമെന്നാണ് അറിവ്.
വാക്സിൻ പോളിസി നയത്തിൽ കേന്ദ്രസർക്കാർ ബാദ്ധ്യത ഏറ്റെടുക്കാൻ തയ്യാറായതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിരമായി ജി.എസ്.ടി കൗൺസിൽ യോഗം ചേരുന്നത്. 75 ശതമാനം വാക്സിനും കേന്ദ്രം നേരിട്ടുവാങ്ങി സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനൊപ്പം ഓക്സിജൻ സിലിണ്ടറുകളുടേയും കോൺസൻട്രേറ്ററുകളുടേയും വിലയിൽ ജി.എസ്.ടി സംബന്ധമായ അന്തിമ തീരുമാനവും നാളെ കൈക്കൊള്ളുമെന്നാണ് ധനകാര്യവകുപ്പ് നൽകുന്ന സൂചന.
ജി.എസ്.ടി ക്കായി രൂപീകരിച്ച പ്രത്യേക പാനൽ കേന്ദ്രസർക്കാറിന് ഈ ആഴ്ച ആദ്യം തന്നെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 5 ശതമാനം ലെവി ഓക്സിജനും അനുബന്ധ സംവിധാന ങ്ങൾക്കും ചുമത്താമെന്ന ശുപാർശയാണ് നൽകിയിട്ടുള്ളത്. ഇതിലും തീരുമാനം കേന്ദ്രസർക്കാറിന്റെ നയം അനുസരിച്ചാകുമെന്നാണ് സൂചന.
Comments