യുഎഇ യു.എൻ രക്ഷാസമിതിയിൽ മുപ്പത് വർഷങ്ങൾക്ക് ശേഷം വീണ്ടും താൽക്കാലിക അംഗത്വം നേടി .2022 – 2023 വര്‍ഷത്തേയ്ക്കാണ് യു.എ.ഇയെ തിരഞ്ഞെടുത്തത്. ജനറല്‍ അസംബ്ലിയിലെ ആകെയുള്ള 190 വോട്ടുകളില്‍ 179 ഉം നേടിയാണ് യുഎഇ യുഎന്‍ സുരക്ഷാ കൗണ്‍സിലിലെത്തുന്നത്.1986-87 കാലത്താണ് സുപ്രധാനമായ പദവി മുമ്പ് യു.എ.ഇ വഹിച്ചത്. രഹസ്യ ബാലറ്റിലൂടെ നടന്ന തെരഞ്ഞെടുപ്പിൽ വലിയ വോട്ടുനേടി വിജയിക്കാനായത് രാജ്യത്തിെൻറ നയതന്ത്ര വിജയമായാണ് കണക്കാക്കുന്നത്. സജീവമായ നയതന്ത്രത്തിന്റ വിജയമാണ് യുഎഇയുടെ യുഎന്നിലെ പദവിയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധാകാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രതികരിച്ചു.ഏഷ്യ-പസിഫിക് മേഖലയെ പ്രതിനിധാനം ചെയ്ത് അടുത്ത വർഷം ജനുവരി മുതലാണ് യു.എ.ഇക്ക് സ്ഥാനം ലഭിക്കുക. നിലവിൽ ടുനീഷ്യയാണ് ഈ മേഖലയിലെ പ്രതിനിധി. ഓരോ വർഷവും അഞ്ചു രാജ്യങ്ങൾ വീതമാണ് സമിതിയിലെ താൽക്കാലിക അംഗത്വത്തിലേക്ക് വരുന്നത്. യു.എ.ഇക്കൊപ്പം അൽബേനിയ, ബ്രസീൽ, ഗാബോൺ, ഘാന എന്നീ രാജ്യങ്ങളാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ ഇന്ത്യയും താൽക്കാലിക അംഗമാണ്.
Comments