തിരുവനന്തപുരം; ന്യൂനപക്ഷ ക്ഷേമത്തിന് വകയിരുത്തിയ തുകയിൽ പകുതിയിലധികവും ചിലവാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. നിയമസഭയിലെ ചോദ്യത്തിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ 10 വർഷത്തെ ബജറ്റുകളില് ന്യൂനപക്ഷ ക്ഷേമ വകുപ്പിന് നീക്കി വെച്ചതും അതിൽ നിന്ന് വിനിയോഗിച്ചതുമായ തുകയുടെ വിവരങ്ങളാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്. ആകെ 949 കോടി രൂപ വകയിരുത്തിയതിൽ 383 കോടിയോളം രൂപയാണ് പാഴായിപ്പോയത്. 2011-2012 സാമ്പത്തിക വര്ഷം മുതൽ 2020 -2021 വരെയുള്ള വർഷങ്ങളിലെ ബജറ്റുകളിൽ ന്യൂനപക്ഷ ക്ഷേമത്തിന് വേണ്ടി നീക്കി വെച്ച തുകയുടെ വിവരങ്ങളാണിത്.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപവത്കരിച്ച 2011-2012 കാലത്ത് എൽ.ഡി.എഫ് സർക്കാർ വകയിരുത്തിയ 19 കോടിയോളം രൂപ ഏതാണ്ട് പൂർണമായി വിനിയോഗിച്ചു. പിന്നീട് അധികാരത്തിൽ വന്ന യു.ഡി.എഫ് സർക്കാർ ഫണ്ട് വിഹിതം ഗണ്യമായി വർധിപ്പിച്ച് 84 കോടിയോളമാക്കിയെങ്കിലും ചെലവഴിച്ചത് രണ്ടു കോടി മാത്രം. തൊട്ടടുത്ത വർഷങ്ങളിൽ 103 കോടി, 130 കോടി എന്നിങ്ങനെ ബജറ്റിൽ വകയിരുത്തി2015 -16 ൽ 92 കോടി വകയിരുത്തിയതിൽ 88 കോടി ചെലവഴിച്ചു എന്നും നിയമസഭാ രേഖ പറയുന്നു.
2012 -16 ൽ 516 കോടി വകയിരുത്തിയതിൽ 258 കോടി വിനിയോഗിച്ചില്ല.ഈ കാലയളവിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്തിരുന്നത് മഞ്ഞളാം കുഴി അലി ആണ്. എന്നാൽ വകുപ്പിന്റെ ഫണ്ട് സംബന്ധിച്ച് ഇപ്പോൾ സഭയിൽ ചോദ്യമുന്നയിച്ചതും അലി തന്നെയാണ് .
പിന്നീട് അധികാരത്തിലേറിയ ഒന്നാം ഇടതുപക്ഷ സർക്കാർ 2017 -18 ൽ 99 കോടി വകയിരുത്തി. 82 കോടി വിനിയോഗിച്ചു. 2018 -19 ൽ 110 കോടിയോളം രൂപ അനുവദിച്ചതിൽ 73 കോടിയോളം രൂപ വിനിയോഗിച്ചു. 2019-20ൽ 63 കോടിയാണ് നീക്കിവെച്ചത്. 2020-21 ൽ 52 കോടിയാണ് അനുവദിച്ചത്. 32 കോടിയോളം ചെലവഴിച്ചിട്ടുണ്ട്.
Comments