ഇസ്ലാമാബാദ്: ന്യൂനപക്ഷ വേട്ട തുടർന്ന് പാകിസ്താനിലെ ഇസ്ലാമിസ്റ്റുകൾ. മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിശ്വാസിയായ വൃദ്ധനെ തെരുവിലിട്ട് ക്രൂരമായി മർദ്ദിച്ചു. സർഗോധയിലെ മുജാഹിദ് കോളനിയിലാണ് സംഭവം. ക്രിസ്ത്യൻ കുടുംബം താമസിക്കുന്ന കോളനിയിലേക്ക് ഇസ്ലാമിസ്റ്റുകൾ ഇരച്ചെത്തുകയായിരുന്നു. വീട്ടിൽ നിന്നും നസീർ മസിഹ് എന്ന വൃദ്ധനെ വലിച്ചിഴച്ച് തെരുവിലിട്ട് തല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
വീടിന് മുന്നിലുള്ള വൃദ്ധന്റെ ചെരുപ്പ് കട അക്രമികൾ തീയിട്ട് നശിപ്പിച്ചു. മതനിന്ദ ആരോപിച്ചാണ് വൃദ്ധനെ കൂട്ടം ചേർന്ന് ആക്രമിച്ചത്. ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞഞ്ഞതാണ് ഇസ്ലാമിസ്റ്റുകളെ ചൊടിപ്പിച്ചത്. ഖുറാനെ അവഹേളിച്ചുവെന്ന് പറഞ്ഞുകൊണ്ട് നിരപരാധിയായ നസീർ മസിഹിനെ ഇവർ തെരുവിലിട്ട് മർദ്ദിക്കുകയായിരുന്നു.
സമീപമുള്ള മറ്റ് ക്രൈസ്തവ വിശ്വാസികളുടെ വീടും അക്രമികൾ നശിപ്പിച്ചു. ഒരു ക്രൈസ്തവ ദേവാലയവും ഇസ്ലാമിസ്റ്റുകൾ ലക്ഷ്യം വച്ചിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് വാഹനവും ആംബുലൻസും അക്രമികൾ നശിപ്പിച്ചു. ഇതിന്റെ ദൃശങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പാകിസ്താനിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് ജനങ്ങൾ പ്രതികരിച്ചു തുടങ്ങി.