മലേഷ്യൻ മാസ്റ്റേഴ്സിൽ തായ്ലൻഡ് താരത്തെ വീഴ്‌ത്തി ഫൈനൽ ബെർത്ത് ഉറപ്പിച്ച് ഒളിമ്പ്യൻ പിവി സിന്ധു. ബുസാനൻ ഒങ്ബമ്രുങ്ഫാനെ നേരിട്ടുള്ള സെറ്റുകൾക്കാണ് കീഴടക്കിയത്. ആദ്യ സെറ്റിൽ പിന്നിൽ നിന്ന ശേഷം തുടർന്നുള്ള രണ്ടു സെറ്റിലും ശക്തമായ ആധിപത്യം പുലർത്തിയാണ് സിന്ധു തിരിച്ചടിച്ചത്.
വനിത സിംഗിൾസ് സെമിയിൽ 13-21,21-16,21-12 എന്നീ സ്കോറുകൾക്കാണ് തായ്ലൻഡ് താരത്തെ വീഴ്‌ത്തിയത്. സ്പെയിൻ മാസ്റ്റേഴ്സിന് ശേഷം സിന്ധുവിന്റെ ആദ്യ ഫൈനലാണിത്. ഞായറാഴ്ചയാണ് മത്സരം. മങ്ങിയ ഫോമിലായിരുന്നു സിന്ധുവിന്റെ ഉഗ്രൻ തിരിച്ചുവരവാണ് മാസ്റ്റേഴ്സിൽ കണ്ടത്.
ഫൈനലിൽ ചൈനയുടെ വാങ് ഷിയിയാണ് സിന്ധുവിന്റെ എതിരാളി. ഞായറാഴ്ചയാണ് ഫൈനൽ. ചൈനയുടെ തന്നെ ലോക ആറാം നമ്പർ താരത്തെ വീഴ്‌ത്തിയാണ് സിന്ധു സെമിയിലെത്തിയത്. നേരത്തെ വനിത ഡബിൾസിൽ ഇന്ത്യൻ സഖ്യമായ സിമ്രാൻ-റിത്വിക ജോഡി പുറത്തായിരുന്നു.