കാബൂൾ: അഫ്ഗാൻ സേന നടത്തിയ ആക്രമണത്തിൽ 18 ഭീകരർ കൊല്ലപ്പെട്ടു. 9 ഭീകരർക്ക് പരിക്കേറ്റെന്നും സൈന്യം അറിയിച്ചു. ഹെൽമന്ദ് പ്രവിശ്യയിലെ താലിബാൻ ഒളിത്താവള ങ്ങൾക്ക് നേരെയാണ് അഫ്ഗാൻ സൈന്യം കനത്ത ആക്രമണം നടത്തിയത്.
പ്രവിശ്യയിലെ പോലീസ് സേനയും അഫ്ഗാൻ സേനാവിഭാഗവും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. താലിബാന്റെ ഒളിത്താവളങ്ങൾ സ്ഥിതിചെയ്യുന്ന നഹർ-ഇ-സറാജ്, നാദ് അലി ജില്ലകളിലാണ് ഇന്ന് പുലർച്ചെ സൈന്യം റെയ്ഡ് നടത്തിയത്. സായുധരായി പ്രത്യാക്രമണം നടത്തിയ ഭീകരരെയാണ് സൈന്യം നേരിട്ടത്.
ഭീകരരുടെ താവളം റെയ്ഡ് ചെയ്ത സൈന്യം നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു. ഇതിനൊപ്പം ജനവാസമേഖലകളിൽ വിതറുന്ന മൈനുകളും വാഹനം തകർക്കാനുപയോഗിക്കുന്ന മൈനുകളും സൈന്യം കണ്ടെത്തി.
Comments