തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയും പ്രതിപക്ഷവും നടത്തുന്നത് ആസൂത്രിതമായ വാർത്താ സമ്മേളനമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരൻ. മരംമുറി, കൊറോണ, സാമ്പത്തിക പ്രതിസന്ധി എന്നിവ മറിച്ചു വെയ്ക്കാൻ പ്രതിപക്ഷം പിണറായിയെ സഹായിക്കുന്നുവെന്നും വി മുരളിധരൻ പറഞ്ഞു. പരോക്ഷമായിട്ട് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കൊലവിളി നടത്തി കേരളത്തെ അപമാനിക്കരതുന്നൊണ് തനിക്ക് ഇവരോട് ആവശ്യപ്പെടാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്താ സമ്മേളനത്തിൽ നടത്തേണ്ടത് ആക്രമണത്തെ കുറിച്ചുള്ള ചർച്ചകളും കൊലവിളിയുമല്ല. മറിച്ച് സംസ്ഥാനത്ത് കൊറോണ രോഗബാധിതർ നിലവിൽ കൂടുതലാണ്. രോഗികളുടെ എണ്ണം എങ്ങനെ കുറയ്ക്കാം എന്നതടക്കമുള്ള ചർച്ചകളാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷവും അടിസ്ഥാനപരമായി ഗുണ്ടകളാണെന്ന് ഏറ്റുപറഞ്ഞെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ഇന്നലെ കൊറോണ കണക്കുകൾ വിശദീകരിക്കാനാണ് വാർത്താ സമ്മേളനം ചേർന്നത്. എന്നാൽ മുൻകൂട്ടി തയ്യാറാക്കി വന്ന് കൊലവിളി നടത്തുന്ന ഒരു മുഖ്യമന്ത്രി, പരോക്ഷമായി അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ഒരു പ്രതിപക്ഷ നേതാവ്. ഇത്തരം ഒരു മുഖ്യമന്ത്രിയേയും പ്രതിപക്ഷത്തേയുമാണോ കേരളത്തിന് വേണ്ടതെന്നാണ് ജനങ്ങൾ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കൊറോണ കാലത്ത് കേരളത്തിൽ പ്രസക്തമല്ലാത്ത കാര്യങ്ങളിലാണ് മുതിർന്ന നേതാക്കൾ ഏറ്റുമുട്ടുന്നതെന്ന് വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.
ബ്രിണ്ണൻ കോളേജിൽ പഠിക്കുന്ന കാലത്ത് തന്നെ ചവിട്ടി വീഴ്ത്തിയെന്ന സുധാകരന്റെ പരാമശമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. തനിക്കെതിരെ പട നയിക്കാൻ കോൺഗ്രസ് കൊണ്ടുവന്ന കരുത്തന് അന്നും ഇന്നും അതിന് ശേഷിയില്ലെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രി തനിക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിച്ചാൽ അതോടെ താൻ പൊതുപ്രവർത്തനം നിർത്തുമെന്ന് സുധാകരൻ ഇന്ന് മുഖ്യമന്ത്രിയ്ക്ക് മറുപടിയും നൽകി.
Comments