ഹോങ്കോംഗ്: ചൈന നടപ്പാക്കിയ ദേശീയ സുരക്ഷാ നിയമത്തിന്റെ പേരിൽ ഹോങ്കോംഗിലെ പ്രസിദ്ധമായ ആപ്പിൾ ദിനപത്രം അടച്ചുപൂട്ടൽ ഭീഷണിയിൽ. ആപ്പിളിന്റെ ഉടമസ്ഥനായ ജിമ്മി ലായി മാസങ്ങളായി ജയിലിൽ കിടക്കുന്നതിനാലാണ് പത്രം സാമ്പത്തികമായി തകർന്നത്.
ജീവനക്കാർക്ക് ശംബളം നൽകാനാകാതേയും മറ്റ് പ്രവർത്തനങ്ങൾക്ക് തുക കണ്ടെത്താ നാകാതേയും പത്രം പ്രതിസന്ധിയാലാണ്. ജിമ്മി ലായിയുടെ മുഖ്യ ഉപദേശകൻ മാർക് സിമോണാണ് ആപ്പിൾ ദിനപത്രത്തിന്റെ ദുരവസ്ഥ വിവരിച്ചത്. നെക്സ്റ്റ് മീഡിയ എന്ന കമ്പനിയുടെ ഉപസ്ഥാപനമായിട്ടാണ് ആപ്പിൾ ദിനപത്രം പ്രവർത്തിക്കുന്നത്. ഹോങ്കോംഗിലെ ഏറ്റവും ശക്തവും ഏറെ വായനാക്കാരുമുള്ള പ്രമുഖ പത്രമാണ് ആപ്പിൾ.
ഹോങ്കോംഗിൽ ചൈന ദേശീയ സുരക്ഷാ നിയമം അടിച്ചേൽപ്പിച്ചതിനെതിരെ നടന്നുവരുന്ന എല്ലാ പ്രതിഷേധങ്ങളും ലോകശ്രദ്ധയിലെത്തിച്ചത് ആപ്പിളായിരുന്നു. ശക്തനായ ചാനൽ മേധാവി ജിമ്മി ലായിയെ ചൈന തടവിലാക്കിയത് വൻ സന്നാഹം ഒരുക്കിയായിരുന്നു.
Comments