ശ്രീനഗർ: പോലീസ് ഉദ്യോഗസ്ഥനേയും കുടുംബത്തേയും കൊലപ്പെടുത്തിയ മുഴുവൻ ഭീകരർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ജമ്മുകശ്മീർ പോലീസ്. പോലീസ് ഉദ്യോഗസ്ഥനായ ഫയാസ് അഹമ്മദിനേയും ഭാര്യയേയും മകളേയുമാണ് വീട്ടിൽ കയറി ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. പുൽവാമ ജില്ലയിലെ സംഭവത്തിലാണ് ജമ്മുകശ്മീർ ഐ.ജി. വിജയ് കുമാർ പ്രതികരിച്ചത്. പ്രാദേശിക സമൂഹവും സുരക്ഷാ സേനകളുമായും മികച്ച ബന്ധം സ്ഥാപിക്കുന്നതിൽ ഫയാസ് നിർണ്ണായക പങ്ക് വഹിച്ചിരുന്നുവെന്നും വിജയ് കുമാർ പറഞ്ഞു.
ഫയാസ് അഹമ്മദിന്റെ വീട് സന്ദർശിച്ച പോലീസ് മേധാവി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സ്ഥലത്തെ താമസക്കാരുമായും പോലീസ് ഉദ്യോഗസ്ഥരുമായി ഐ.ജി ബന്ധപ്പെട്ട വിവരങ്ങൾ ആരാഞ്ഞു.
ജമ്മുകശ്മീരിൽ ഭീകരപ്രവർത്തനം തുടരാമെന്ന് ഒരു ഭീകരസംഘടനയും വ്യാമോഹി ക്കേണ്ടെന്ന് വിജയ് കുമാർ പറഞ്ഞു. ഏത് പ്രതിസന്ധികളേയും അതിജീവിച്ച് ഭീകരത തുടച്ചുനീക്കാൻ കശ്മീർ പോലീസ് പ്രതിജ്ഞാ ബദ്ധമാണെന്നും ഐ.ജി വിജയ്കുമാർ പറഞ്ഞു. ഭീകരർ പാക്ബന്ധമുള്ളവരാണെന്ന നിഗമനത്തിലാണ് പോലീസെത്തിയിട്ടുള്ളത്. ജയ്്‌ഷെ മുഹമ്മദ് ഭീകരരുടെ സാന്നിദ്ധ്യമാണ് പുൽവാമയിൽ ഇടക്കാലത്ത് ഉണ്ടായിരുന്നത്. സംശയമുള്ളവരെ മുഴുവൻ ചോദ്യം ചെയ്യുമെന്നും പ്രദേശത്തെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും വിജയ്കുമാർ പറഞ്ഞു.
Comments