ന്യൂഡൽഹി: സാമുദായിക വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ട്വിറ്ററിനെതിരെ വീണ്ടും പരാതി. അഭിഭാഷകൻ ആദിത്യ സിംഗ് ദേശ്വാളാണ് ട്വിറ്റർ ഇന്ത്യയ്ക്കെതിരെ പരാതി നൽകിയത്. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയതിനെതിരെയാണ് ഡൽഹി പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
‘എത്തീസ്റ്റ് റിപബ്ലിക്’ എന്ന ട്വിറ്റർ പേജിലൂടെ പുറത്തുവിട്ട ഹിന്ദുദൈവം മഹാകാളിയുടെ ചിത്രം മതവികാരം വൃണപ്പെടുത്തുന്ന രീതിയിൽ പങ്കുവെച്ചു എന്നാണ് പരാതി. ഇത് സാമുദായിക വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു. ഹിന്ദു വിശ്വാസത്തെ അപമാനിച്ചുവെന്നും കൂടാതെ ക്രിമിനൽ ഭീഷണി, ശത്രുത, വിദ്വേഷം തുടങ്ങിയവ സൃഷ്ടിച്ചുവെന്നും പരാതിക്കാരൻ പറയുന്നു.
ഹിന്ദു മതവിശ്വാസത്തെ അപമാനിക്കുന്നതിനായി മനഃപൂർവം ചിത്രം പോസ്റ്റ് ചെയ്ത് പ്രകോപിപ്പിക്കുകയായിരുന്നു. 2011 മുതൽ സമാനമായ രീതിയിൽ ഹിന്ദു ദൈവങ്ങളെയും മറ്റു മതങ്ങളെയും ഈ പേജിലൂടെ അപമാനിക്കുകയാണെന്നും പരാതിയിൽ അഭിഭാഷകൻ പറയുന്നു. പോസ്റ്റ് ഉടൻ തന്നെ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരി, ട്വിറ്റർ ഇന്ത്യയുടെ പബ്ളിക് പോളിസി മാനേജർ ഷഗുഫ്ത കമ്രാൻ, ‘റിപ്പബ്ളിക് എത്തീസ്റ്റ്’ എന്ന എൻജിഒയുടെ സ്ഥാപകൻ അർമിൻ നവാബി, സിഇഒ സൂസന്ന മക്കിൻട്രി എന്നിവർക്ക് എതിരെയാണ് പരാതി.
Comments