കമ്യൂണിസ്റ്റ് ഭീകരർ കൊന്നത് നാലായിരം സാധാരണക്കാരെ ; സ്റ്റാൻ സാമിയെ പിന്തുണയ്ക്കുന്നവർ അറിയേണ്ടത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമ്യൂണിസ്റ്റ് ഭീകരർ കൊന്നത് നാലായിരം സാധാരണക്കാരെ ; സ്റ്റാൻ സാമിയെ പിന്തുണയ്‌ക്കുന്നവർ അറിയേണ്ടത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2021, 01:46 pm IST
FacebookTwitterWhatsAppTelegram

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് എന്ന നിരോധിത ഭീകര സംഘടനയിൽ അംഗമായിരുന്ന സ്റ്റാൻ സാമി വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണം ആശുപത്രിയിൽ മരിച്ചത് ഇന്നലെയാണ്. കൊറോണാനന്തര അസ്വസ്ഥതകൾ ബാധിച്ചതിന് തുടർന്ന് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് രാജ്യത്തിനെതിരെ യുദ്ധം ചെയ്തതിന് അറസ്റ്റിലായിരുന്നു സ്റ്റാൻ സാമി.

മനുഷ്യാവകാശ പ്രവർത്തകനായിരുന്ന സാമിയെ ക്രൂരമായി കൊലപ്പെടുത്തി എന്നുള്ള ആരോപണങ്ങളുമായി സിപിഎമ്മും കോൺഗ്രസും മതതീവ്രവാദ സംഘടനകളുമെല്ലാം രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. കമ്യൂണിസ്റ്റ് ഭീകര സംഘടനയിലെ അംഗങ്ങളെ വെടിവെച്ച് കൊന്നതിന്റെ ചരിത്രമുള്ള കേരളത്തിലാണ് , നിയമപരമായി അറസ്റ്റ് ചെയ്യപ്പെട്ട് അസുഖ ബാധിതനായി മരിച്ച സ്റ്റാൻ സാമിയെ കൊന്നതാണ് എന്ന വാദവുമായി പലരും എത്തിയിരിക്കുന്നത്.

കമ്യൂണിസ്റ്റ് ഭീകര സംഘടനകൾ ഈ രാജ്യത്തിനെതിരെ യുദ്ധം ആരംഭിച്ചത് ഈ അടുത്തകാലത്തെങ്ങുമല്ല. ശത്രു രാജ്യങ്ങളുടെ അച്ചാരം വാങ്ങി രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഇവരുടെ ശ്രമത്തെ വികസനവും ഉരുക്കുമുഷ്ടിയും കൊണ്ടാണ് ഇന്ത്യ നേരിട്ടത്. ഒരുകാലത്ത് ഇന്ത്യ മുഴുവൻ നിറയുമെന്ന് പ്രഖ്യാപിച്ച ചുവപ്പൻ ഇടനാഴി വിള്ളലുകൾ വീണ് ഇന്ന് തകർച്ചയുടെ അവസ്ഥയിലാണ്. എങ്കിലും പാവങ്ങളേയും വനവാസി വിഭാഗങ്ങളേയും മസ്തിഷ്ക പ്രക്ഷാളനം ചെയ്ത് രാജ്യത്തിനെതിരെ ആയുധമെടുപ്പിക്കുന്ന പ്രക്രിയ ഇപ്പോഴും തുടരുന്നുണ്ട്. ഇത്തരം സംഘടനകളുടെ പ്രധാന നേതാക്കളിൽ ഒരുവനായിരുന്നു സ്റ്റാൻ സാമിയും.

2000 മുതൽ ഇങ്ങോട്ട് ഏകദേശം നാലായിരത്തോളം സാധാരണക്കാരെയാണ് കമ്യൂണിസ്റ്റ് ഭീകര സംഘടനകൾ കൊലപ്പെടുത്തിയിട്ടുള്ളത്. രണ്ടായിരത്തി അറുനൂറിലധികം സുരക്ഷ സേനാംഗങ്ങൾ ഉൾപ്പെടെ ആകെ കൊലപ്പെടുത്തിയത് ആറായിരത്തി അഞ്ഞൂറോളം പേരെയാണ്. രാജ്യത്തിന്റെ പൊതു ഖജനാവിന് നഷ്ടമുണ്ടാക്കുന്ന നിരവധി ആക്രമണങ്ങൾ വേറെയും. പിന്നാക്ക മേഖലകളിൽ കടന്നു കയറി ഗുണ്ടായിസവും കൊലയും കൊള്ളയും നടത്തുന്ന ഇത്തരം ഗൂഢ സംഘങ്ങൾ സാധാരണ മനുഷ്യന് ഒരു പ്രയോജനവും ചെയ്യുന്നില്ലെന്നതാണ് സത്യം. ജനാധിപത്യം നിലനിൽക്കുന്ന പ്രദേശത്ത് മാവോ സേ തൂങ്ങ് മോഡൽ ഏകാധിപത്യം നടപ്പാക്കാനും കമ്യൂണിസ്റ്റ് സർവ്വാധിപത്യ ഭരണം നടപ്പാക്കാനുമാണ് ഈ സംഘടനകൾ ലക്ഷ്യമിടുന്നത്. മനുഷ്യാവകാശമെന്ന വാക്കു തന്നെ ഇത്തരം ആളുകൾക്ക് വേണ്ടി ഉപയോഗിക്കുന്നത് നമ്പർ വൺ മനുഷ്യവിരുദ്ധമാണ്.

നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയതോടെ ചുവപ്പ് ഇടനാഴിയുടെ പ്രതാപകാലം മങ്ങിത്തുടങ്ങി. വികസനമെത്താത്ത പ്രദേശങ്ങളിൽ വികസനമെത്തിച്ചും കീഴടങ്ങുന്ന കമ്യൂണിസ്റ്റ് ഭീകരർക്ക് പുനരധിവാസ പാക്കെജുകൾ നൽകിയും സർക്കാർ മനുഷ്യവിരുദ്ധമായ സംഘടനകളോട് എല്ലാ രീതിയിലും ഏറ്റുമുട്ടുകയാണ്. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ  കീഴടങ്ങിയ പതിമൂവായിരം പേരിൽ ഏഴായിരത്തി അഞ്ഞൂറോളം പേരും കീഴടങ്ങിയത് മോദി സർക്കാരിന്റെ കാലത്താണ്. ഈ കാലയളവിൽ അയ്യായിരത്തിലധികം കമ്യൂണിസ്റ്റ് ഭീകരർ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. മനുഷ്യവിരുദ്ധമായ കമ്യൂണിസ്റ്റ് ഭീകരത തിരിച്ചറിഞ്ഞ് നിരവധിപേർ ഇപ്പോഴും കീഴടങ്ങാൻ തയ്യാറായെത്തുന്നുണ്ട്. അവർക്കാവശ്യമായ പുനരധിവാസം സർക്കാർ നൽകുന്നുമുണ്ട്.

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന കമ്യൂണിസ്റ്റ് ഭീകര പ്രത്യയശാസ്ത്രത്തെ ഒറ്റപ്പെടുത്തുന്നതിനു പകരം അതിന്റെ അംഗങ്ങളെ മഹത്വവത്കരിക്കുന്ന രീതികൾ ഒട്ടും ആശാസ്യമല്ല. അതിപ്പോൾ ജെസ്യൂട്ട് പുരോഹിതനായാലും പൂജാരിയായാലും മുക്രിയായാലും രാജ്യവിരുദ്ധ പ്രവർത്തനത്തിന് കടുത്ത ശിക്ഷ നൽകണം. മനുഷ്യാവകാശത്തിന്റെ പെയിന്റടിച്ചാലൊന്നും കമ്യൂണിസ്റ്റ് ഭീകരതയുടെ ചോരക്കറകൾ മറയ്‌ക്കാനോ മറക്കാനോ കഴിയില്ല. ശക്തമായ നടപടികളും ഭീകരതയെ ഉന്മൂലനം ചെയ്യുകയുമാണ് വേണ്ടത്. മോദി സർക്കാരിൽ നിന്ന് രാജ്യത്തെ സാധാരണ ജനങ്ങൾ പ്രതീക്ഷിക്കുന്നതും അതു തന്നെ.

Tags: communist terrorterrorismCPIML
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies