ന്യൂഡൽഹി : ജമ്മു കശ്മീരിലെ പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ അമ്മയ്ക്ക് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് ഗുൽഷാൻ നാസിറിന് ഇഡി നോട്ടീസ് അയച്ചത്. ജൂലായ് 14 ന് ശ്രീനഗറിലെ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.
മുഖ്യമന്ത്രിയായിരുന്ന കാലത്ത് മെഹബൂബ മുഫ്തിയ്ക്ക് അനുവദിച്ച ഫണ്ടിൽ നിന്നുള്ള പണം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നുവെന്ന് ഇഡി കണ്ടെത്തിയിരുന്നു. ലക്ഷക്കണക്കിന് രൂപയാണ് ഗുൽഷാൻ നാസിറിന്റെ ഉൾപ്പെടെ അക്കൗണ്ടിലേയ്ക്ക് മാറ്റിയത്. ഇത് സംബന്ധിച്ച് വിവരങ്ങൾ രേഖപ്പെടുത്തിയ തെളിവുകളും മുഫ്തിയുടെ സഹായിയിൽ നിന്നും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ വിവരങ്ങൾ അന്വേഷിക്കാൻ വേണ്ടിയാണ് ഇഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചത്.
എന്നാൽ ദേശീയ അന്വേഷണ ഏജൻസിയും ഇഡിയും ഉൾപ്പെടെയുള്ള ഏജൻസികളെ തങ്ങളുടെ താൽപര്യങ്ങൾക്കായി കേന്ദ്രം ഉപയോഗിക്കുകയാണെന്ന് മെഹബൂബ ആരോപിച്ചു. രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ മുതിർന്ന പൗരൻമാരെപോലും വെറുതെ വിടുന്നില്ലെന്നും മുഫ്തി ട്വീറ്റ് ചെയ്തു.
Comments