ന്യൂഡൽഹി: അന്തരിച്ച ഇന്ത്യൻ ക്രിക്കറ്റർ യശ്പാൽ ശർമ്മയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി. ഇന്ത്യൻ ക്രിക്കറ്റിലെ ഏറെ പ്രിയങ്കരായ താരമായിരുന്നു യശ്പാൽ ശർമയെന്നും 1983ലെ ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ ടീമിലെ അംഗമായിരുന്നുവെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
‘ യശ്പാൽ ശർമ ഇന്ത്യൻ ക്രിക്കറ്റിലെ ഏറെ പ്രിയങ്കരനായ താരമായിരുന്നു. അതിലേറെ 1983ലെ ഇതിഹാസ ടീമിലെ അവിഭാജ്യഘടകവുമായിരുന്നു. സ്വന്തം ടീമംഗങ്ങൾക്കും ആരാധ കർക്കും വളർന്നുവരുന്ന തലമുറയ്‌ക്കും അദ്ദേഹം എന്നും എന്നും പ്രിയങ്കരനു മായിരുന്നു. മികട്ട കായികതാരത്തിന്റെ അകാല നിര്യാണത്തിൽ ഏറെ ദു:ഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും ബന്ധുക്കളേയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഇന്നു രാവിലെയാണ് യശ്പാൽ ശർമ്മ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. 1983ൽ ടീം ഇന്ത്യയുടെ ലോകകപ്പ് പ്രകടനത്തിൽ നിർണ്ണായക പങ്കു വഹിച്ച യശ്പാൽ ശർമ ആദ്യ മത്സരത്തിൽ വെസ്റ്റീൻഡീസിനെതിരേയും സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരേയും ബാറ്റിംഗ് മികവിൽ വിജയം നേടിയെടുത്തത് യശ്പാലായിരുന്നു. ഇതോടെയാണ് ടീം ഇന്ത്യയുടെ കിരീട സാദ്ധ്യതകൾ വർദ്ധിച്ചത്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം ബി.സി.സി.ഐ ഭാരവാഹിയായും സേവനം അനുഷ്ഠിച്ചിരുന്നു.
Comments