റോം: യൂറോകപ്പിലെ അതിമനോഹര ഗോളിന് ഉടമയായി ചെക് താരം പാട്രിക് ഷിക്. സ്‌കോട്‌ലന്റിനെതിരെ നേടിയ ഗോളാണ് മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തിൽ സ്‌കോട്‌ലന്റ് ഗോളി പോസ്റ്റിൽ നിന്ന് മുന്നിലേക്ക് കയറിവന്നത് മുതലാക്കിയാണ് പാട്രിക് പന്ത് ഉയർത്തി അടിച്ചത്. വലയിലേക്ക് പറന്നിറങ്ങുന്നതരത്തിലാണ് ഗോൾ വീണത്. പന്തിനു പുറകേ ഓടിയെത്തിയ ഗോളി വലയിലേക്കാണ് തെറിച്ചുവീഴുന്ന വീഡിയോ യൂറോയിലെ വൈറലായ രംഗമായിമാറി. ടൂർണ്ണമെന്റിൽ ക്രിസ്റ്റ്യാനോ റൊണാൾ ഡോയ്‌ക്കൊപ്പം ചെക് താരം പാട്രിക് ഷിക് അഞ്ചു ഗോളുകൾ നേടി ടൂർണ്ണമെന്റിലെ ടോപ് സ്‌കോററുമായി.
🇨🇿🙌 After almost 800k votes, Patrik Schick's long-range stunner vs Scotland is UEFA EURO 2020 Goal of the Tournament! ⚽️💥#EUROGOTT @GazpromFootball #EURO2020 pic.twitter.com/qBENMPj25b
— UEFA EURO 2020 (@EURO2020) July 14, 2021
നാൽപ്പത്തിയഞ്ചുമീറ്റർ അകലെനിന്നാണ് പാട്രിക് ഷിക്കിന്റെ ലോംഗ് റേംഞ്ച് ഗോൾ ലക്ഷ്യം കണ്ടത്. യൂറോ കപ്പിൽ ഇന്നവരെ കണ്ടതിൽവച്ച് ഏറ്റവും ദൂരെനിന്നും അടിച്ച ഗോളും പാട്രിക്കിന്റേതാണ്. മികച്ച ഗോൾ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ എട്ടു ലക്ഷം പേരുടെ വോട്ടുകളാണ് പാട്രിക്കിന് ലഭിച്ചത്. സ്വിറ്റ്‌സർലന്റിനെതിരെ ഫ്രാൻസിന്റെ പോൾ പോഗ്ബ നേടിയ ഗോളാണ് രണ്ടാമത് എത്തിയത്. സ്‌കോട്‌ലാന്റിനെതിരെ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച് നേടിയ ഗോളിനാണ് മൂന്നാം സ്ഥാനം ലഭിച്ചത്.
Comments