ടോക്കിയോ: അമേരിക്ക ഉറപ്പിച്ച ഒരു സ്വർണ്ണം നഷ്ടമായി. ജിംനാസ്റ്റിക്‌സിലെ സൂപ്പർ താരം സിമോൺ ബൈൽസിന്റെ പിന്മാറ്റമാണ് ടീം ഇനത്തിലെ സ്വർണ്ണം ഇല്ലാതാക്കിയത.് മാനസിക സമ്മർദ്ദത്തെ തുടർന്ന് ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സിന്റെ ടീം ഫൈനലിനിടെയാണ് ബൈൽസ് പിന്മാറിയത്. ഇതോടെ തൊട്ടടുത്ത സ്ഥാനത്തുണ്ടായിരുന്ന റഷ്യയ്‌ക്ക് അപ്രതീക്ഷിത സ്വർണ്ണവും ലഭിച്ചു.
കടുത്ത മാനസിക സമ്മർദ്ദം തനിക്ക് മത്സരം പൂർത്തിയാക്കാൻ തടസ്സമാകുമെന്നാണ് ബൈൽസ് പിന്മാറുള്ള കാരണമായി പറഞ്ഞത്.് സമ്മാന വേദിയിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് ബൈൽസ് മറുപടി പറഞ്ഞത്. കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സിലും അമേരിക്ക ഈ ഇനത്തിലെ ചാമ്പ്യന്മാരാണ്.
‘എനിക്ക് ശരിയെന്ന് തോന്നുന്ന പ്രകടനമാണ് ഞാൻ നടത്താറ്. മാനസിക ആരോഗ്യമാണ് എന്നെ സംബന്ധിച്ച് ഏറെ പ്രധാനം. എന്റെ ആരോഗ്യവും സ്വസ്ഥതയും തകിടംമറിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല’ ബൈൽസ് പ്രതികരിച്ചു.
ടോക്കിയോവിൽ തുടക്കത്തിലേ ബൈൽസിന് പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. ജിംനാസ്റ്റിക്‌സ് ടീം ഫൈനലിലെ ആദ്യ ഇനമായ വോൾട്ടിൽ ബൈൽസിന്റെ പോരാട്ടം മികച്ചതായിരുന്നില്ല. തുടർന്നുള്ള ബാർസ്, ബീം, ഫ്‌ലോർ ഇനങ്ങളിലും ബൈൽസ് പങ്കെടുത്തില്ല. 17-ാം വയസ്സിൽ അഞ്ചു സ്വർണ്ണം നേടിയാണ് കഴിഞ്ഞ ഒളിമ്പിക്‌സിൽ ബൈൽസ് തിളങ്ങിയത്.















