കൊൽക്കത്ത : ശത്രുക്കൾക്കെതിരായ ഇന്ത്യയുടെ പ്രതിരോധത്തിന് ഇരട്ടിക്കരുത്ത്. റഫേൽവിമാനങ്ങളുടെ രണ്ടാം സ്‌ക്വാഡ്രൺ പ്രവർത്തനക്ഷമമായി. പശ്ചിമ ബംഗാളിലെ ഹസിമാര വ്യോമതാവളത്തിലാണ് റഫേലിന്റെ രണ്ടാം സ്‌ക്വാഡ്രൺ രൂപീകരിച്ചിരിക്കുന്നത്.
വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ കെ എസ് ബധൗരിയയുടെ സാന്നിദ്ധ്യത്തിലാണ് രണ്ടാം സ്‌ക്വാഡ്രൺ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. ആറ് വിമാനങ്ങളാണ് പ്രവർത്തനക്ഷമമാക്കിയത്. അംബാല വ്യോമതാവളത്തിൽ വിന്യസിച്ചിട്ടുള്ള റഫേലിന്റെ ഒന്നാം സ്‌ക്വാഡ്രൺ നേരത്തെ പ്രവർത്തനക്ഷമമാക്കിയിരുന്നു.
ഇതുവരെ 26 റഫേൽ വിമാനങ്ങളാണ് ഫ്രാൻസ് ഇന്ത്യക്ക് കൈമാറിയത്. 36 വിമാനങ്ങൾക്കായുള്ള കരാറിലാണ് ഫ്രാൻസുമായി ഇന്ത്യ ഒപ്പുവെച്ചത്. ബാക്കിയുള്ള 12 വിമാനങ്ങൾ ഉടൻ ഇന്ത്യയ്‌ക്ക് കൈമാറുമെന്നാണ് വിവരം.
Comments