ടോക്കിയോ: ഒളിംപിക്‌സിലെ ട്രാക്കുകൾ നാളെ ഉണരുകയാണ്. നാൽപ്പത്തിയെട്ട് ഇനങ്ങ ളിലായി 2028 താരങ്ങളാണ് മെഡൽവേട്ടയ്‌ക്ക് ഇറങ്ങുന്നത്. ആകെ 19 സെഷനുകളാണ് 55 മണിക്കൂറുകൊണ്ട് പൂർത്തിയാകുന്നത്.
ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. വനിതകളുടെ 100മീറ്റർ ഹീറ്റ്‌സാണ് ആദ്യ ഇനം. ഉസൈൻ ബോൾട്ടിന്റെ നാട്ടുകാരി ഷെല്ലി ആൻ ഫ്രേസറാണ് ഇത്തവണയും 100 മീറ്ററിലെ വനിതകളിൽ പ്രതീക്ഷയുള്ള താരം. പുരുഷന്മാരിൽ ഉസൈൻ ബോൾട്ടിന്റെ പിൻഗാമിയാകാൻ കൂടുതൽ സാദ്ധ്യത അമേരിക്കയുടെ ട്രവോൺ ബ്രോമലിനാണ്.
പോൾവാൾട്ടിൽ സ്വിറ്റ്‌സർലന്റിന്റെ അർമാന്റ് ഡ്യൂപ്ലന്റിസാണ് ശ്രദ്ധാകേന്ദ്രം. വനിതകളിൽ ട്രിപ്പിൾ ജംപ് താരം വെനസ്വേലയുടെ യൂളിമർ റോഹാസും ഇത്തവണ സ്വർണ്ണം കൊയ്യാ നിറങ്ങും. മാരത്തണിൽ അത്ഭുതമായ കെനിയയുടെ എലിയുഡ് കിപ്‌ചോഗെയും ഇത്തവണ ജപ്പാനിലെ നിറസാന്നിദ്ധ്യമാണ്.
ഇന്ത്യക്കായി വ്യക്തിഗത ഇനത്തിൽ മത്സരിക്കുന്ന 3 പേരടക്കം 7 മലയാളികളാണ് ട്രാക്കി ലിറങ്ങുന്നത്. ഒപ്പം ജാവലിനിൽ യുവപ്രതിഭ നീരജ് ചോപ്രയും ഫീൽഡിലിറങ്ങും. 2016ൽ അണ്ടർ 20 വിഭാഗത്തിൽ 86.48 മീറ്റർ ദൂരം ജാവലിൻ പായിച്ച ലോകറെക്കോഡ് നേടിയ താരമാണ് നീരജ്. മലയാളി താരം എം.പി ജാബിർ 400 മീറ്റർ ഹർഡിൽസിലും കെ.ടി.ഇർഫാൻ 20 കിലോമീറ്റർ റേസ് വാക്കിലും, എം.ശ്രീശങ്കർ ലോംഗ്ജംപിലും മത്സരിക്കും.















